തിരുവനന്തപുരം: നടി മിനു മുനീർ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് നടൻ മണിയൻ പിള്ള രാജു. ആരോപണങ്ങൾ ഇനി ധാരാളം വരുമെന്നും പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉണ്ടാകുമെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ സംഘം വന്നല്ലോ, അവർ അന്വേഷിക്കട്ടെ, കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണം. ആരോപണങ്ങൾ വരുന്നതിന് പിന്നിൽ ചിലപ്പോൾ മറ്റ് പല ഉദ്ദേശ്യങ്ങളും കാണും. ഇനിയും ധാരാളം ആരോപണങ്ങൾ വരും. ഡബ്ല്യുസിസിയുടെ ആവശ്യം ശരിയാണ്, അന്വേഷണം ആവശ്യമാണ്.

സിദ്ദിഖിനെതിരെയുള്ള ആരോപണത്തിലും അന്വേഷണം നടക്കണം. മിനു മുനീറിനെ അറിയാം. ‘എൽസമ്മ എന്ന ആൺകുട്ടി’ സിനിമ ലൊക്കേഷനിൽ വച്ച് കണ്ടിട്ടുണ്ട്. അവരുടെ ആരോപണം തെറ്റാണ്. താൻ തെറ്റുകാരനെന്ന് കണ്ടാൽ തന്നെയും ശിക്ഷിക്കണം. എനിക്കെതിരെയും ആരോപണം വരുന്നുണ്ടെങ്കിൽ അതിൽ അന്വേഷണം നടക്കട്ടെ. അദ്ദേഹം പറഞ്ഞു.

നടനും എംഎൽഎയുമായ മുകേഷ് ഉൾപ്പടെ ഏഴുപേർക്കെതിരെയായിരുന്നു നടി മിനു മുനീർ ആരോപണവുമായി രംഗത്തുവന്നത്. ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് താരം ആരോപണം ഉന്നയിച്ചത്.

അഡ്ജെസ്റ്റ്മെന്‍റുകൾ സഹിക്കാൻ കഴിയാതെ മലയാള സിനിമയിൽ നിന്ന് അകന്നു ചെന്നൈയിലേയ്ക്ക് താമസം മാറ്റേണ്ടി വന്നുവെന്നും മിനു മുനീർ പറയുന്നു. ഞാൻ ഇന്ന് വരും വാതിൽ തുറന്ന് തരണമെന്ന് മണിയൻപിള്ള രാജു പറഞ്ഞുവെന്നായിരുന്നു മിനു മുനീറിന്‍റെ ആരോപണം.