കൊച്ചി : പ്രഫ.ടി.ജെ.ജോസഫിന്‍റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിന് ഒളിത്താവളം ഒരുക്കിയ സഫീറിന്‍റെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. തലശേരിയിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പ്രത്യേക എഐഎ കോടതിയിൽ ഹാജരാക്കി.

സവാദിന് മട്ടന്നൂരിൽ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. പതിമൂന്നു വർഷം ഒളിവിൽ കഴിയുന്നതിനിടെ സവാദ് കണ്ണൂരിൽ നിന്നാണ് പിടിയിലായത്. മരപ്പണിക്കാരനായി കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. 2010 ജൂലൈ നാലിനാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് പ്രഫ. ടി.ജെ.ജോസഫിന്‍റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്.