ന്യൂഡൽഹി: പീഡനക്കേസ് പ്രതികൾക്ക് കടുത്ത ശിക്ഷലഭിക്കുന്ന തരത്തിൽ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് ഓരോ ദിവസവും പീഡനക്കേസുകൾ കൂടിവരുകയാണ്.

ഈ സ്ഥിതി ആശങ്കാജനകമാണ്. പീഡനക്കേസിൽ ശിക്ഷ വിധിക്കുന്നതിനായി അതിവേഗ കോടതി സ്ഥാപിക്കണം.15 ദിവസത്തിനകം ശിക്ഷ നടപ്പാക്കുന്ന അതിവേഗ സംവിധാനമായിരിക്കണം നടപ്പാക്കേണ്ടതെന്നും മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

കോല്‍ക്കത്തയിൽ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്. അതിക്രൂര കുറ്റങ്ങള്‍ നടത്തുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും മമത ബാനർജിയുടെ കത്തിൽ പറയുന്നു.