കല്‍പ്പറ്റ: കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിനും പരിസ്ഥിതി ചൂഷണത്തിനുമെതിരേ വിമര്‍ശനവുമായി മാധവ് ഗാഡ്ഗിൽ. വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും അനധികൃതമാണ്. എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകൾ ഇല്ലെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്. ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തില്‍ ഉള്‍പ്പെടെ മൈനിംഗ് ജോലികൾ തദ്ദേശീയരെ ഏൽപ്പിക്കണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എൽപ്പിക്കണം.

വയനാട്ടിലേതിനു സമാനമായി മഹാരാഷ്ട്രയിൽ അടക്കം മുൻപ് ഉണ്ടായ ഇത്തരം പ്രകൃതിദുരന്തങ്ങളിൽ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ല. വയനാട്ടിൽ ഇത് ഉണ്ടാകരുത്. ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിൽ ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം. തേയില തോട്ടങ്ങൾ ലേബേർ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഏറ്റെടുക്കണം. വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുകയാണ്. വയനാട്ടില്‍ ഉള്‍പ്പെടെ ഇതിന്‍റെ ആഘാതമുണ്ടെന്നും ഗാഡ്ഗിൽ പറഞ്ഞു.