തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം 100 ദിന കര്‍മ പരിപാടിക്ക് തുടക്കമായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ പരിപാടി ഊര്‍ജം പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കര്‍മ പരിപാടി തയാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 22 വരെ സര്‍ക്കാരിന്‍റെ മൂന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന കര്‍മ പരിപാടിയില്‍ 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുനാണ് ഉദ്ദേശ്യം. ആകെ 1,070 പദ്ധതികള്‍ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

13,013.40 കോടി രൂപ അടങ്കലും 2,59,384 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും പരിപാടി ലക്ഷ്യമിടുന്നു. 706 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുവാനും 364 പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ഈ കാലയളവില്‍ നടത്തുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

761.93 കോടി ചെലവില്‍ നിര്‍മിച്ച 63 റോഡുകള്‍, 28.28 കോടിയുടെ 11 കെട്ടിടങ്ങള്‍, 90.91 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഒമ്പത് പാലങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരണം കഴിഞ്ഞ പദ്ധതികള്‍ പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്. 437.21 രൂപ വകയിരുത്തിയ 24 റോഡുകള്‍, 81.74 കോടി വരുന്ന 17 കെട്ടിടങ്ങള്‍, 77.94 കോടി രൂപ ചെലവ് വരുന്ന ഒമ്പത് പാലങ്ങള്‍ എന്നിവയുടെ നിര്‍മാണ ഉദ്ഘാടനവും ഈ ദിവസങ്ങളില്‍ നടക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 30,000 പട്ടയങ്ങള്‍ കൂടി 100 ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യാനും 37 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പൂര്‍ത്തീകരണവും 29 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണ ഉദ്ഘാടനവും ഈ ഘട്ടത്തില്‍ നടത്താനുമാണ് സർക്കാരിന്‍റെ ലക്ഷ്യം.456 റേഷന്‍ കടകള്‍ കൂടി കെ-സ്റ്റോറുകളായി നവീകരിച്ചുകൊണ്ട് സംസ്ഥാനത്തു 1,000 കെ - സ്റ്റോറുകള്‍ എന്ന നാഴികക്കല്ല് പൂര്‍ത്തീകരിക്കാനും ലക്ഷ്യമിടുന്നു.

കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ മുതലായ വിലകൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി വഴി രോഗികള്‍ക്ക് നല്‍കുന്ന പദ്ധതിയും ആരംഭിക്കുമെന്നാണ് വിവരം. ലൈഫ് മിഷനിലൂടെ പുതിയ 10,000 വ്യക്തിഗത ഭവനങ്ങള്‍ കൂടി കൈമാറും.

കോട്ടയത്തെ അക്ഷര ടൂറിസം ഹബ്ബായി മാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന സോളാര്‍ സിറ്റി പദ്ധതി, പൂജപ്പുരയില്‍ വനിതകള്‍ക്ക് മാത്രമായി പുതിയ പോളിടെക്‌നിക് കോളജ്, കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് - ധര്‍മ്മടം ബീച്ചിന്‍റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രം ഡിജിറ്റല്‍ രൂപത്തില്‍ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ 250 എംപിഐ ഫ്രാഞ്ചൈസി ഔട്‌ലെറ്റുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ നാലാം നൂറുദിന കര്‍മ പരിപാടിയിലൂടെ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.