ആലപ്പുഴ: മണ്ണഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ മാഗസിന്‍ പ്രകാശന ചടങ്ങളില്‍നിന്ന് സഞ്ജു ടെക്കിയെ ഒഴിവാക്കി. സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി.

റോഡ് നിയമലംഘനത്തിന് നടപടി നേരിട്ട യൂട്യൂബര്‍ സഞ്ജു ടെക്കി സര്‍ക്കാര്‍ സ്കൂളിലെ ചടങ്ങിന് മുഖ്യാതിഥിയായി എത്തുന്നതിനെതിരേ വ്യാപക വിമർശനമുയർന്നിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്നാണ് സഞ്ജുവിന് നോട്ടീസിൽ നൽകിയിരിക്കുന്ന വിശേഷണം.

സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമാണ് മണ്ണഞ്ചേരി ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയുടെ സംഘാടകന്‍. മഴവില്ല് എന്ന പേരിൽ കുട്ടികളുടെ മാഗസിൻ പ്രകാശനം ചെയ്യുന്ന പരിപാടി ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് നടക്കാനിരുന്നത്.

പരിപാടിയുടെ നോട്ടീസ് പുറത്തുവന്നതോടെ തുടർച്ചയായി നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട ആളെയാണോ കുട്ടികൾക്ക് മുന്നിൽ മാതൃകയായി അവതരിപ്പിക്കേണ്ടതെന്ന് വിമർശനം ഉയർന്നു. ഇതിന് പിന്നാലെ ചില പഞ്ചായത്ത് അംഗങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് രേഖാമൂലം അറിയിച്ചു.

ഈ പശ്ചാത്തലത്തിലാണ് സഞ്ജുവിനെ പരിപാടിയിൽനിന്ന് ഒഴിവാക്കികൊണ്ടുള്ള സംഘാടകരുടെ നടപടി. വിവാദങ്ങള്‍ ഉണ്ടെങ്കിൽ പരിപാടിയിൽനിന്ന് ഒഴിവാകാമെന്ന് സഞ്ജു അറിയിച്ചതായി സംഘാടകർ പ്രതികരിച്ചു.