ലക്നോ: യുപിയിലെ ഹത്രാസില്‍ ഭോലെ ബാബയുടെ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് നൂറിലേറെ പേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഭോലെ ബാബയുടെ അഭിഭാഷകന്‍. 16 പേര്‍ പരിപാടിക്കിടെ വിഷം സ്‌പ്രേ ചെയ്‌തെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചെന്നുമാണ് അഭിഭാഷകന്‍റെ ആരോപണം.

തിക്കും തിരക്കും ഉണ്ടായതിന് പിന്നാലെ ഇവര്‍ സ്ഥലം വിട്ടുവെന്നും അഭിഭാഷകന്‍ എ.പി.സിംഗ് ആരോപിച്ചു. പരിപാടിക്ക് നേരത്തെ തന്നെ അനുവാദം വാങ്ങിയതാണെന്നും പ്രദേശത്തിന്റെ മാപ്പും അനുമതിക്കൊപ്പം നല്‍കിയതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

പരിപാടി നടക്കുന്ന സ്ഥലത്ത് സംശയാസ്പദകരമായ രീതിയില്‍ ചില വാഹനങ്ങള്‍ കണ്ടുവെന്ന് പറഞ്ഞ അഭിഭാഷകന്‍ ചിലര്‍ വിഷം സ്‌പ്രേ ചെയ്യുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായും കൂട്ടിച്ചേര്‍ത്തു.

സിസിടിവി അടക്കം കണ്ടെത്തണമെന്നും വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷവാതകം ശ്വസിച്ച് ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട് മരിച്ചു വീഴുന്ന പല സ്ത്രീകളേയും തങ്ങള്‍ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.