മാനന്തവാടി: പനമരം സ്വദേശിയായ മൂന്നു വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. മുഹമ്മദ്‌ അസാൻ ആണ് മതിയായ ചികിത്സ കിട്ടാതെ മരിച്ചത്.

കുട്ടിയുടെ പിതാവ് പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ ഒൻപതിനു ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ അവിടെ നിന്നും ആവശ്യപ്പെട്ടു.

എന്നാൽ കുട്ടിയെ രക്ഷിതാക്കൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയില്ല. പകരം നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നൽകി. പിന്നീട് ജൂൺ 18 നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയത്. ചികിത്സയിലിരിക്കെ ജൂൺ 20നാണ് കുട്ടി മരിച്ചത്.