കൊച്ചി: ആറുദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണവില വീണ്ടും മുകളിലേക്ക്. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 52,920 രൂപയിലും ഗ്രാമിന് 6,615 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,505 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 7,172 രൂപയാണ്.
കഴിഞ്ഞ ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും 80 രൂപ കുറഞ്ഞു. പിന്നീട് ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച വീണ്ടും 200 രൂപ കുറഞ്ഞ് 53,000 രൂപയിൽ താഴെയെത്തി. വ്യാഴാഴ്ച വീണ്ടും 200 രൂപ കുറയുകയായിരുന്നു. ആറുദിവസത്തിനിടെ പവന് 1,120 രൂപ കുറഞ്ഞ ശേഷമാണ് സ്വർണം ഇന്നു തിരിച്ചുകയറിയത്.
ജൂൺ ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ എട്ടുമുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറി. പിന്നീട് ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തിയ സ്വര്ണവിലയാണ് വീണ്ടും 53,000 രൂപ കടന്നത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ബുധനാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിട്ടിരുന്നു. പക്ഷേ, ഇന്ന് രാവിലെ ഔണ്‍സിന് 2,321 ഡോളറിലേക്ക് ഉയര്‍ന്നു.
അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 94 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.