ബ്രത്ത് അനലൈസര്‍ "ഫിറ്റായി'; കെഎസ്ആര്‍ടിസിയിലെ പരിശോധന ഹിറ്റും
ബ്രത്ത് അനലൈസര്‍ "ഫിറ്റായി'; കെഎസ്ആര്‍ടിസിയിലെ പരിശോധന ഹിറ്റും
Thursday, June 27, 2024 3:33 PM IST
കൊച്ചി: കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസര്‍ പരിശോധന പാളി. ഇന്നു രാവിലെയാണ് സംഭവം. ബ്രത്ത് അനലൈസര്‍ മെഷീനുമായി ഇന്‍സ്‌പെക്ടര്‍മാരായ രവി, സാംസണ്‍ തുടങ്ങിയവര്‍ ഡിപ്പോയിലെത്തി. അമ്പതിലധികം പേരെ പരിശോധിക്കുകയും ചെയ്തു.

ഇതിനിടെ പാലക്കാട് സര്‍വീസ് പോകാന്‍ വന്ന കണ്ടക്ടര്‍ പി.വി.ബിജുവിനെ ബ്രത്ത് അനലൈസറില്‍ ഊതിച്ചു. മെഷീനില്‍ 39 ശതമാനം മദ്യത്തിന്‍റെ അളവ് കാട്ടി. എന്നാല്‍ മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിര്‍ത്തു. ഇതോടെ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ഷാജു സെബാസ്റ്റ്യനെ ഊതിച്ചു. സ്റ്റേഷന്‍ മാസ്റ്ററില്‍ മദ്യത്തിന്‍റെ സാന്ദ്രത 40 ശതമാനം കാട്ടി. തുടര്‍ന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോള്‍ 48 ശതമാനം അളവ് കാട്ടി. ഇതോടെ പരിശോധകരെ തന്നെ പരിശോധിക്കണമെന്നായി ജീവനക്കാര്‍. അങ്ങനെ ഇന്‍സ്‌പെക്ടര്‍ രവി ഊതിയപ്പോള്‍ മദ്യത്തിന്‍റെ അളവ് 45 ശതമാനം കാട്ടി.

ശേഷം ബ്രത്ത് അനലൈസര്‍ മെഷീന്‍ തകരാറിലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ പരിശോധന നിര്‍ത്തിവെച്ച് മടങ്ങിപ്പോയി. ബ്രത്ത് അനലൈസര്‍ "ഫിറ്റാ'യി കാണിച്ചവരാരും തന്നെ മദ്യപിക്കുന്നവരല്ല എന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<