പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ആകാശ് തില്ലങ്കേരി; കൂടുതൽ പറയിപ്പിക്കരുതെന്ന് മനു
പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ആകാശ് തില്ലങ്കേരി; കൂടുതൽ പറയിപ്പിക്കരുതെന്ന് മനു
Thursday, June 27, 2024 3:22 PM IST
കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരേ ഭീഷണിയുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പി. ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മനു രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഫേസ്ബുക്കിലൂടെ ആകാശിന്‍റെ ഭീഷണിയെത്തിയത്.

പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ എഴുതിയത്. റെഡ് ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിന് താഴെയിട്ട കമന്‍റിലാണ് ആകാശിന്‍റെ പ്രതികരണം.

അതേസമയം, കൂടുതല്‍ പറയിപ്പിക്കരുതെന്നും ഈ പ്രതിരോധം ആര്‍ക്കുവേണ്ടിയെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും മനു തോമസ് ആകാശ് തില്ലങ്കേരിക്ക് മറുപടിയായി പോസ്റ്റ് ചെയ്തു. പി ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളിയുമായി എത്തിയത് ക്വട്ടേഷന്‍-സ്വര്‍ണം പൊട്ടിക്കല്‍ മാഫിയ സംഘത്തലവന്മാരാണെന്നും മനു തോമസ് വിമര്‍ശിച്ചു.

"ഭീഷണിപ്പെടുത്താന്‍ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് മറുപടി പറയേണ്ട ബാധ്യത സിപിഎം നേതൃത്വത്തിനാണ്. കൊലവിളി നടത്തിയ സംഘത്തലവന്മാരോട്, നിങ്ങള്‍ പറയുന്ന ഈ പ്രതിരോധം ആര്‍ക്ക് വേണ്ടിയാണ് എന്തിനാണെന്നും കൃത്യമായ ബോധ്യമുണ്ട്. കൂടുതല്‍ പറയിപ്പിക്കരുത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അത് നട്ടെല്ല് നിവര്‍ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം, ഒറ്റയ്ക്കായാലും സംഘടനയില്‍ നിന്നുകൊണ്ടായാലും. ആരാന്‍റെ കണ്ണീരും സ്വപ്‌നവും തകര്‍ത്ത് കിട്ടുന്ന സന്തോഷത്തിലോ, ക്വട്ടേഷന്‍ മാഫിയ സ്വര്‍ണപ്പണത്തിന്‍റെ തിളക്കത്തിലോ, ഡിവൈന്‍ കമ്മ്യൂണിസ്റ്റ് ഫാന്‍സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്‍ക്ക് അത് അറിയണമെന്നില്ല. കൊല്ലാനാകും, പക്ഷെ നാളെയുടെ നാവുകള്‍ നിശബ്ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയവുമില്ല', പോസ്റ്റില്‍ മനു തോമസ് പറയുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<