കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 52,600 രൂപയിലും ഗ്രാമിന് 6,575 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,475 രൂപയായി.
കഴിഞ്ഞ ശനിയാഴ്ച സ്വർണവില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും 80 രൂപ കുറഞ്ഞു. പിന്നീട് ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ബുധനാഴ്ച വീണ്ടും 200 രൂപ കുറഞ്ഞ് സ്വർണവില 53,000 രൂപയിൽ താഴെയെത്തിയത്. ഇതോടെ, ആറുദിവസത്തിനിടെ സ്വർണവില പവന് കുറഞ്ഞത് 1,120 രൂപയാണ്.
ജൂൺ ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ എട്ടുമുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറി. പിന്നീട് ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തിയ സ്വര്ണവിലയാണ് വീണ്ടും 53,000 രൂപ കടന്നത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ, ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഔൺസിന് 2,320 ഡോളറായിരുന്ന സ്വര്‍ണവില വ്യാപാരാന്ത്യത്തില്‍ 2,297.91 ഡോളറായി കുറഞ്ഞിരുന്നു. ഇന്ന് രാവിലെ 0.03 ശതമാനത്തിന്റെ നേരിയ നേട്ടത്തോടെ 2,298 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്.
അതേസമയം വെള്ളി വിലയിൽ ഇന്ന് വർധനയുണ്ടായി. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 94 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.