അണ്ണാമലൈയ്‌ക്കെതിരെ തമിഴ്‌നാട് ബിജെപിയില്‍ പടയൊരുക്കം
അണ്ണാമലൈയ്‌ക്കെതിരെ തമിഴ്‌നാട് ബിജെപിയില്‍ പടയൊരുക്കം
Saturday, June 8, 2024 9:13 AM IST
ചെന്നൈ: പാര്‍ട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിക്കാതെയിരുന്ന തമിഴ്‌നാട്ടില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. അണ്ണാമലൈയുടെ ഏകാധിപത്യ രീതികളും ദീര്‍ഘവീക്ഷണമില്ലാത്ത തന്ത്രങ്ങളും കാരമാണ് സംസ്ഥാനത്ത് പാര്‍ട്ടിക്ക് തിരിച്ചടിയേറ്റതെന്നാണ് ഇവരുടെ വാദം.

അണ്ണാ ഡിഎംകെയുമായി സഖ്യം വേണ്ടെന്ന സംസ്ഥാന അധ്യക്ഷന്‍റെ നിലപാട് തിരിച്ചടിയുടെ പ്രധാന കാരണമായി ഇവര്‍ ചൂണ്ടികാട്ടുന്നു. എഐഎഡിഎംകെയുമായി സഖ്യം ഉണ്ടായിരുന്നെങ്കില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമായിരുന്നുവെന്നുമാണ് അണ്ണാമലൈയെ എതിര്‍ക്കുന്നവരുടെ നിലപാട്.

തമിഴ്‌നാട്ടില്‍ ചുരുങ്ങിയത് രണ്ട് സീറ്റുകളെങ്കിലും നേടാമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് ഒരിടത്തും വിജയിക്കാനായില്ല. മാത്രമല്ല 23 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് 11 സീറ്റുകളില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.

എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയ ഈ വാദങ്ങളെല്ലാം അണ്ണാമലൈ തള്ളി. അണ്ണാ ഡിഎംകെയെ ജനങ്ങള്‍ തള്ളക്കളഞ്ഞതാണെന്നും അവരുമായി ഇനിയൊരു സഖ്യമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<