മദ്യനയം; പ്രചാരണം അടിസ്ഥാന രഹിതം : ചീഫ് സെക്രട്ടറി
മദ്യനയം; പ്രചാരണം അടിസ്ഥാന രഹിതം : ചീഫ് സെക്രട്ടറി
Monday, May 27, 2024 6:53 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു. ഡ്രൈ ഡേ ഒഴിവാക്കാൻ ചർച്ച നടന്നില്ലെന്നും ചീഫ് സെക്രട്ടറി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നടപടികൾ ആലോചിക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം യോഗം ചേർന്നിരുന്നു. ഇതിനെ ദുര്‍വ്യാഖ്യാനിച്ചാണ് പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശങ്ങൾ നൽകിയിരുന്നു. ഇത് ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട കടമയുടെ ഭാഗമാണ്.

മാർച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. സംസ്ഥാനത്ത് എല്ലാ ഒന്നാം തീയതിയും ഡ്രൈഡേ ആചരിക്കുമ്പോൾ വർഷത്തിൽ 12 ദിവസം സംസ്ഥാനത്ത് മദ്യ വിൽപ്പന ഇല്ല.

ടൂറിസം മേഖലയിലും മറ്റു മേഖലകളിലും സംഘടിപ്പിക്കുന്ന ദേശീയവും അന്തർദേശീയവുമായ യോഗങ്ങൾ, യാത്രകൾ, കോൺഫറൻസുകൾ തുടങ്ങിയ ബിസിനസ് സാധ്യതകൾ സംസ്ഥാനത്തിനു നഷ്ടപ്പെടുന്നുണ്ടെന്ന കാര്യം യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

ഇതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം വിലയിരുത്തണമെന്നും ആവശ്യമായ ചർച്ചകൾക്കു ശേഷം വിശദമായ കുറിപ്പ് സമർപ്പിക്കണമെന്നും ടൂറിസം സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ടൂറിസം വ്യവസായ വികസനത്തെ സംബന്ധിച്ച് ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കുറിപ്പ് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<