ബാര്‍ കോഴ വിവാദം: പ്രാഥമികാന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്; എസിപി മധുസൂദനന് ചുമതല
ബാര്‍ കോഴ വിവാദം: പ്രാഥമികാന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്; എസിപി മധുസൂദനന് ചുമതല
Saturday, May 25, 2024 1:39 PM IST
തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എസിപി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

ശബ്ദരേഖക്ക് പിന്നില്‍ ഗൂഡാലോചയുണ്ടെന്നാരോപിച്ച് എക്സൈസ് മന്ത്രി എം.ബി. രാജേഷ് വെള്ളിയാഴ്ച ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണ് അന്വേഷണം നടക്കുന്നത്. മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയിരുന്നു.

വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

മദ്യനയത്തിൽ അനുകൂല മാറ്റം വരുത്താൻ സർക്കാരിനു കോഴ നൽകണമെന്നു പറയുന്ന ബാർ ഹോട്ടൽ ഉടമകളുടെ സംഘടനാ നേതാവിന്‍റെ ശബ്ദരേഖ സംസ്ഥാന രാഷ്‌ട്രീയത്തിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിനുപിന്നാലെ പ്രതിപക്ഷം എക്സൈസ് മന്ത്രി എം.ബി. രാജേഷിന്‍റെ രാജി ആവശ്യപ്പെട്ടു രംഗത്തു വന്നു.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നീക്കിയാലുടൻ മദ്യനയത്തിൽ മാറ്റം വരുത്തുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ശബ്ദരേഖ പുറത്തു വരുന്നത്. ഐടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് അനുമതി നൽകുന്ന ചട്ടഭേദഗതി കഴിഞ്ഞ ദിവസം നിയമസഭാ സമിതി അംഗീകരിച്ചിരുന്നു. ഡ്രൈ ഡേ ഒഴിവാക്കുമെന്നും ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുമെന്നുമുള്ള വാർത്തകളും വന്നിരുന്നു.

അസോസിയേഷൻ നേതാവായ അനിമോൻ ഇടുക്കി ജില്ലയിലെ ബാർ ഹോട്ടലുടമകൾക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് രണ്ടര ലക്ഷം രൂപ വീതം നൽകാൻ ആവശ്യപ്പെടുന്നത്. പണം കൊടുക്കാതെ ആരും നമ്മെ സഹായിക്കില്ലെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പുതിയ മദ്യനയം വരുമെന്നും പറയുന്നുണ്ട്. ഡ്രൈ ഡേ എടുത്തുകളയുമെന്നും അതു ചെയ്തു തരാൻ കൊടുക്കേണ്ടതു കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നു.

നിയമസഭാ സമ്മേളനം അടുത്ത മാസം 10ന് ആരംഭിക്കാനിരിക്കെ പുതിയ വിവാദം പിണറായി സർക്കാരിനു തലവേദന സൃഷ്ടിക്കാൻ പോരുന്നതാണ്. അസോസിയേഷന്‍റെ നേതൃസ്ഥാനത്തുള്ളയാൾ തന്നെ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരാൻ സാധ്യതയുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്തെ ബാർ കോഴ വിവാദത്തിനു പകരമായ ആയുധമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. സർക്കാരിനാകട്ടെ മദ്യനയത്തിൽ ഇളവുകൾ വരുത്താൻ ഇനി പലവട്ടം ആലോചിക്കേണ്ടിയും വരും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<