പ്രളയകാലത്തെ നായകന്‍ വീണ്ടും അറസ്റ്റില്‍; ഇത്തവണ സ്വര്‍ണം തട്ടിയെടുക്കല്‍
പ്രളയകാലത്തെ നായകന്‍ വീണ്ടും അറസ്റ്റില്‍; ഇത്തവണ സ്വര്‍ണം തട്ടിയെടുക്കല്‍
Saturday, April 6, 2024 2:43 PM IST
മഞ്ചേരി: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ പരപ്പനങ്ങാടി സ്വദേശി കെ.പി. ജൈസല്‍ വീണ്ടും അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലാണ് അറസ്റ്റ്.

നേരത്തെ, താനൂര്‍ തൂവല്‍ തീരം ബീച്ചിൽ യുവാവിനെയും ഒപ്പമുണ്ടായ യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ജൈസലിനെ അറസ്റ്റ് ചെയ്തിരുന്നു. ശേഷം, കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായ ഇയാള്‍ തിരുവനന്തപുരത്ത് ജയിലിലാണ്.

മാര്‍ച്ച് 12നാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം തട്ടിയെടുക്കല്‍ നടന്നത്. സംഭവത്തിലെ എട്ടുപ്രതികളില്‍ മൂന്നുപേര്‍ പിടിയിലായിരുന്നു. ഇവരുടെ പക്കല്‍നിന്നും ലഭിച്ച വിവരം പ്രകാരമാണ് ജയിലില്‍ നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മഞ്ചേരി കോടതിയില്‍ ഹാജരാക്കി.


2018ലെ പ്രളയ കാലത്ത് സ്ത്രീകള്‍ക്ക് തോണിയില്‍ കയറാനയി മുട്ടോളം വെള്ളത്തില്‍ സ്വയം കുനിഞ്ഞിരുന്ന് മുതുക് ചവിട്ടുപടിയാക്കി കൊടുത്താണ് ജൈസല്‍ ശ്രദ്ധനേടിയത്. ഈ പ്രവര്‍ത്തി നിമിത്തം സമൂഹത്തിന്‍റെ നാനാഭാഗത്തുനിന്നും അഭിനന്ദനവും പിന്നീട് വീടും കാറുമെല്ലാം ജൈസസലിന് ലഭിക്കുകയുണ്ടായി.
Related News
<