രാ­മ­ക്ഷേത്രം രാ­ജ്യ­ത്തെ ഭൂ­രിപ­ക്ഷം ജ­ന­ങ്ങ­ളു­ടെ ആ­വ­ശ്യ­മെ­ന്ന പ്ര­സംഗം; പാ­ണ­ക്കാ­ട് ശി­ഹാ­ബ് ത­ങ്ങള്‍­ക്കെ­തി­രേ ഐ­എന്‍എല്‍
രാ­മ­ക്ഷേത്രം രാ­ജ്യ­ത്തെ ഭൂ­രിപ­ക്ഷം ജ­ന­ങ്ങ­ളു­ടെ ആ­വ­ശ്യ­മെ­ന്ന പ്ര­സംഗം; പാ­ണ­ക്കാ­ട് ശി­ഹാ­ബ് ത­ങ്ങള്‍­ക്കെ­തി­രേ ഐ­എന്‍എല്‍
Sunday, February 4, 2024 1:03 PM IST
തി­രു­വ­ന­ന്ത­പുരം: രാ­മ­ക്ഷേത്രം രാ­ജ്യ­ത്തെ ഭൂ­രിപ­ക്ഷം ജ­ന­ങ്ങ­ളു­ടെ ആ­വ­ശ്യ­മെ­ന്ന മുസ്‌‌ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാ­ണ­ക്കാ­ട് സാ­ദിഖ­ലി ശി­ഹാ­ബ് ത­ങ്ങ­ളു­ടെ പ്ര­സം­ഗം വി­വാ­ദ­ത്തില്‍. ത­ങ്ങ­ളു­ടെ പ­രാ­മര്‍­ശ­ത്തി­നെ­തി­രേ സ­മൂ­ഹ­മാ­ധ്യ­മ­ങ്ങ­ളില്‍ അട­ക്കം രൂ­ക്ഷ­വി­മര്‍ശ­നം ഉ­യ­രു­ന്നുണ്ട്.

ആര്‍­എ­സ്­എ­സി­ന്‍റെ രാ­ഷ്ട്രീ­യ ഹി­ന്ദു­ത്വ അ­ജ­ണ്ട അ­റി­യാ­ത്ത­വ­രല്ല ആ­ളു­ക­ളെന്നും അ­ണിക­ളെ മ­ണ്ട­ന്മാ­രാ­ക്കുന്ന­ത് എ­ന്തി­നെ­ന്നും ഐ­എന്‍­എല്‍ വര്‍­ക്കിം­ഗ് പ്ര­സിഡന്‍റ് എന്‍.കെ അ­ബ്ദുല്‍ അ­സീ­സ് വി­മര്‍­ശിച്ചു.

ആര്‍­എ­സ്എ­സ്­ മു­ന്നോ­ട്ട് വ­യ്­ക്കുന്ന­ത് സവര്‍­ണ അ­ഗ്ര­സീ­വ് ഹി­ന്ദു­ത്വ­മാണ്. അ­തി­നെ­തി­രാ­യി മ­തേ­ത­ര ക­ക്ഷി­ക­ളെല്ലാം നി­ല­കൊ­ള്ളു­മ്പോള്‍ അ­യോ­ധ്യ­ത്തില്‍ അ­ന്യാ­യ­മാ­യി പ­ണി­തു­യര്‍ത്തി­യ രാ­മ­ക്ഷേത്രം മ­തേ­ത­ര­ത്വ­ത്തി­ന്‍റെ പ്ര­തീ­ക­മാ­ണെ­ന്ന് ത­ങ്ങള്‍ പ­റ­യു­ന്ന­ത് എ­ങ്ങ­നെ­യാ­ണെന്നും അ­ദ്ദേ­ഹം ചോ­ദിച്ചു. മുസ്‌ലീം ലീ­ഗി­ന് മുസ്‌ലീം സാ­മൂ­ദാ­യിക താ­ത്­പ­ര്യമാണോ അതോ ആര്‍­എ­സ്­എ­സി­ന്‍റെ താ­ത്­പ­ര്യമാണോ വ­ലു­തെ­ന്നും അ­ദ്ദേ­ഹം വി­മര്‍­ശിച്ചു.


പാ­ണ­ക്കാ­ട് സാ­ദിഖ­ലി ശി­ഹാ­ബ് ത­ങ്ങൾ ക­ഴി­ഞ്ഞ ജ­നു­വ­രി 24ന് വ­യ­നാ­ട്ടില്‍ ന­ടത്തി­യ പ്ര­സം­ഗ­മാ­ണ് വി­വാ­ദ­മാ­യത്.

അയോധ്യയിലെ രാ­മ­ക്ഷേ­ത്രവും അ­വി­ടെ നിര്‍­മി­ക്കാ­നി­രി­ക്കു­ന്ന ബാബ­റി മ­സ്­ജിദും ഒ­രേ പോ­ലെ മ­തേ­ത­ര­ത്വത്തി­ന്‍റെ പ്ര­തീ­ക­ങ്ങ­ളാ­ണെ­ന്നാ­യി­രു­ന്നു പ­രാ­മര്‍ശം. രാ­ജ്യ­ത്തെ ഭൂ­രിപ­ക്ഷം വ­രു­ന്ന ഒ­രു സ­മൂ­ഹ­ത്തി­ന്‍റെ ആ­വ­ശ്യ­മാ­ണ് രാ­മ­ക്ഷേ­ത്രം.

അ­തില്‍ പ്ര­തി­ഷേ­ധി­ക്കേ­ണ്ട ആ­വ­ശ്യ­മില്ല.കോട­തി വി­ധി­യു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ നി­ല­വില്‍ വ­ന്ന ക്ഷേ­ത്രവും കോട­തി നിര്‍­ദേ­ശ­മ­നു­സ­രി­ച്ച് നിര്‍­മി­ക്കാ­നി­രി­ക്കു­ന്ന ബാബ­റി മ­സ്­ജിദും ഇ­ന്ത്യ­യു­ടെ മ­തേ­ത­ര­ത്വ­ത്തി­ന്‍റെ മി­ക­ച്ച ഉ­ദാ­ഹ­ര­ണ­മാ­ണെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞി­രുന്നു.

കര്‍­സേ­വ­കര്‍ ബാബ­റി മ­സ്­ജി­ദ് ത­കര്‍­ത്ത­തില്‍ അ­ന്ന് മു­സ്‌ലീംഗൾക്ക് പ്ര­തി­ഷേ­ധ­മു­ണ്ടാ­യി­രുന്നു. എ­ന്നാല്‍ അ­തി­നെ സ­ഹി­ഷ്­ണു­ത­യോ­ടെ നേ­രി­ടാന്‍ ക­ഴിഞ്ഞു.ഇ­ക്കാ­ര്യ­ത്തില്‍ രാ­ജ്യ­ത്തി­ന് മു­ഴു­വന്‍ മാ­തൃ­ക­യാ­കാന്‍ കേ­ര­ള­ത്തി­ലെ മു­സ്‌ലീംഗൾക്ക് ക­ഴി­ഞ്ഞെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞി­രുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<