വാഷിംഗ്ഡണ്‍ ഡിസി: റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമായ ഡോണള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു സമീപം തോക്കുകളുമായി 49കാരൻ പോലീസ് പിടിയിൽ. ലാസ് വേഗസ് സ്വദേശി വെം മില്ലര്‍ ആണ് പിടിയിലായത്.

കാലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടിയില്‍ ആണ് സംഭവം. ട്രംപിന്‍റെ റാലിക്ക് സമീപം രണ്ട് തോക്കുകളുമായി ഇയാളെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കാറില്‍ നടത്തിയ തിരച്ചിലിലാണ് തോക്കുകള്‍ കണ്ടെത്തിയത്.

പത്രപ്രവര്‍ത്തകനാണെന്നാണ് ഇയാള്‍ പോലീസിനോട് അവകാശപ്പെട്ടത്. എന്നാല്‍ പരിശോധനയില്‍ വിവിധ പേരുകളുള്ള ഒന്നിലധികം പാസ്പോര്‍ട്ടുകളും ഡ്രൈവിംഗ് ലൈസന്‍സുകളും വെടിക്കോപ്പുകളും ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തി. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. ട്രംപ് സുരക്ഷിതനാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നേരത്തെ, രണ്ടുതവണ ട്രംപിനുനേരേ വധശ്രമം നടന്നിരുന്നു. ജൂലൈ 13ന് നടന്ന സംഭവത്തില്‍ കഷ്ടിച്ചാണ് ആദ്ദേഹം രക്ഷപ്പെട്ടത്. അന്ന് ചെവിക്ക് പരിക്കേറ്റിരുന്നു. അക്രമിയെ പിന്നീട് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു.