അഡ്മിറ്റാകുന്ന മുഴുവൻ പേർക്കും ടെസ്റ്റ് നടത്താൻ ജർമനി
അഡ്മിറ്റാകുന്ന മുഴുവൻ പേർക്കും ടെസ്റ്റ് നടത്താൻ ജർമനി
Tuesday, May 26, 2020 12:31 AM IST
ബർലിൻ: ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും അഡ്മിറ്റാകുന്ന മുഴുവൻ ആളുകൾക്കും കോവിഡ് വൈറസ് ടെസ്റ്റുകൾ നടത്താൻ ജർമൻ സർക്കാർ തീരുമാനം. ഏത് അസുഖത്തിനായാലും അഡ്മിറ്റാകുന്ന സമയത്തുതന്നെ കോവിഡ് ടെസ്റ്റ് നടത്തും. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ടെസ്റ്റ് നടത്തും. ഇതുസംബന്ധിച്ച നിയമനിർമാണം ഈ മാസം തന്നെ ഉണ്ടായേക്കും. ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും പ്രിവന്‍റീവ് ടെസ്റ്റുകൾ സാധ്യമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം- മന്ത്രി സ്പാൻ പറഞ്ഞു. നഴ്സിംഗ് ഹോമുകളിലും പരിചരണ സൗകര്യങ്ങളിലും അണുബാധയുണ്ടായാൽ എല്ലാ സ്റ്റാഫുകൾക്കും താമസക്കാർക്കും രോഗികൾക്കും മുൻകരുതൽ നടപടിയായി പരിശോധന നടത്തുമെന്നും സ്പാൻ പറഞ്ഞു.

കഴിഞ്ഞയാഴ്ച ജർമനിയിലുടനീളം 4,25,000 പരിശോധനകൾ നടത്തി. എന്നാൽ, പരീക്ഷണ ശേഷി ഇരട്ടിയിലധികമുണ്ട്. മാത്രമല്ല പരിശോധനശേഷി ശേഷി ആഴ്ചയിൽ 9,00,000 ആയി വർധിപ്പിക്കാനും നടപടിയായി. ആരോഗ്യ ഇൻഷ്വറൻസ് കന്പനികൾക്കു കൊറോണ വൈറസ് പരിശോധനകൾക്കായി പണം നൽകുന്ന ബില്ലിനു ജർമൻ പാർലമെന്‍റ് മേയ് ആദ്യം നിയമം പാസാക്കിയിരുന്നു. കൊറോണ പ്രതിസന്ധി കാരണം ജർമനിയിൽ മാറ്റിവച്ചത് 52,000 കാൻസർ രോഗികളുടെ ശസ്ത്രക്രിയകളാണെന്നു റിപ്പോർട്ടുണ്ട്. വരും വർഷങ്ങളിലും വൈറസ് പ്രതിസന്ധിയുടെ പാർശ്വഫലങ്ങൾ അനുഭവപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

ഉമിനീർ പരിശോധനയ്ക്കു നോർവേ

ഓസ്‌ലോ: കൊറോണ വൈറസ് ബാധ തിരിച്ചറിയാൻ കൂടുതൽ ലളിതമായ ഉമിനീർ പരിശോധന നോർവേ പരീക്ഷിക്കുന്നു. മൂക്കിൽനിന്നോ തൊണ്ടയിൽനിന്നോ ഒക്കെ സ്രവം എടുക്കുന്നതിന്‍റെ അസ്വസ്ഥത ഒഴിവാക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. ഇതു വ്യാപകമാകുന്നതോടെ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. രോഗികൾക്കു സ്വന്തമായി ടെസ്റ്റ് നടത്താവുന്ന രീതിയിലാണ് ഇതിനുള്ള കിറ്റുകൾ തയാറാക്കുന്നത്.

ഡെൻമാർക്കിൽ ആവശ്യപ്പെട്ടാൽ ടെസ്റ്റ്

കോപ്പൻഹേഗൻ: ഡെൻമാർക്കിൽ കോവിഡ്-19 ബാധ സംശയിക്കുന്ന ആർക്കും ടെസ്റ്റ് ആവശ്യപ്പെടാനും നടത്തിക്കൊടുക്കാനുമുള്ള സൗകര്യം തയാറായി. രോഗലക്ഷണങ്ങളില്ലാത്തവരായാലും ടെസ്റ്റ് ആവശ്യപ്പെട്ടാൽ നിഷേധിക്കരുതെന്നാണു പുതിയ നിർദേശം. രണ്ടു മാസത്തിനിടെ രോഗവ്യാപനത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. 41 പുതിയ കേസുകളാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. മുൻപ് കൃത്യമായ പ്രോട്ടോകോളുകൾ അനുസരിച്ചാണ് ടെസ്റ്റ് ആവശ്യമുള്ളവരെ തെരഞ്ഞെടുത്തിരുന്നത്. വെബ്സൈറ്റ് വഴി ബുക്ക് ചെയ്താണ് ഇപ്പോൾ ടെസ്റ്റ് സൗകര്യം നൽകുന്നത്.


സാംസ്കാരിക പരിപാടികളുമായി ഓസ്ട്രിയ

വിയന്ന: കൊറോണ വൈറസ് ലോക്ക്ഡൗണിൽനിന്നു രാജ്യം മുക്തി നേടുന്നതിനാൽ മാസാവസാനം മുതൽ 100 പേർക്ക് പങ്കെടുക്കാവുന്ന സാംസ്കാരിക പരിപാടികൾ അനുവദിക്കുമെന്ന് ഓസ്ട്രിയൻ സർക്കാർ.

സാംസ്കാരിക മേഖല വീണ്ടും തുറക്കാനുള്ള പദ്ധതി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന്‍റെ പേരിൽ സർക്കാർ പ്രതിക്കൂട്ടിലാവുകയും ഉന്നത സാംസ്കാരിക ഉദ്യോഗസ്ഥനായ അൾറിക് ലുനാസെക്ക് വെള്ളിയാഴ്ച രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ലുനസെക്കിന്‍റെ രാജിക്ക് തൊട്ടുപിന്നാലെ, ആരോഗ്യമന്ത്രി റുഡോൾഫ് അൻഷോബർ തിടുക്കത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ 100 പേർക്ക് ഇരിക്കാവുന്ന പരിപാടികൾ മേയ് 29 മുതൽ അനുവദിക്കുമെന്നു പ്രഖ്യാപിച്ചു. അനുവദനീയ കാണികളുടെ എണ്ണം ജൂലൈ ഒന്നു മുതൽ 250 ആക്കുമെന്നും സിനിമാശാലകളടക്കം തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ 500 പേരുടെ പരിപാടികൾ അനുവദിക്കുമെന്നും അൻഷോബർ കൂട്ടിച്ചേർത്തു.

പ്രശസ്തമായ സാൽസ്ബുർഗ് സംഗീതനാടക ഉത്സവം ഈ ഓഗസ്റ്റിൽ നടത്തും. കോവിഡ് അപകടസാധ്യത കുറയ്ക്കാനായി റിഹേഴ്സലുകൾക്കും ഫിലിം പ്രൊഡക്‌ഷനുകൾക്കുമായി ഒരു മാർഗനിർദേശം പുറത്തിറക്കും. 8.8 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 16,000ൽ അധികം കൊറോണ കേസുകളും 639 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.