മണിപ്പുരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു
മണിപ്പുരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു
Sunday, April 28, 2024 1:38 AM IST
ഇംഫാൽ: മണിപ്പുരിൽ അശാന്തി വിതച്ച് വീണ്ടും വെടിവയ്പും അക്രമസംഭവങ്ങളും. ബിഷ്ണുപുരിൽ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ രണ്ടു സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു.

പരിക്കേറ്റ നാലു സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്. ആസാമിലെ കൊക്രജാർ സ്വദേശിയായ സബ് ഇൻസ്പെക്‌ടർ എൻ. സർക്കാർ, പശ്ചിമബംഗാളിലെ ബാങ്കുറ സ്വദേശിയായ ഹെഡ്കോൺസ്റ്റബിൾ അരുപ് സെയ്നി എന്നിവരാണു മരിച്ചത്.

ഇൻസ്പെക്‌ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണു പരിക്കേറ്റത്. ബോംബിന്‍റെ ചീളുകൾ ദേഹത്തു പതിച്ച നിലയിൽ രണ്ടു സൈനികർ ഇംഫാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.

ബിഷ്ണുപുരിലെ മൊയ്റാംഗിനു സമീപം നരൻസേനയിൽ ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം. ബോംബ് എറിഞ്ഞശേഷം സിആർപിഎഫ് ക്യാന്പ് തീ വച്ചുനശിപ്പിക്കുകയായിരുന്നു. പുലർച്ച 12.30 ന് തുടങ്ങിയ ആക്രമണം 2.30 വരെ നീണ്ടു. ഭീകരർ എറിഞ്ഞ ബോംബ് സിആർപിഎഫ് 128 ബറ്റാലിയന്‍റെ ഔട്ട്പോസ്റ്റിലാണു പതിച്ചത്. ആക്രമണത്തെത്തുടർന്ന് സുരക്ഷാസേന മേഖലയിൽ തെരച്ചിൽ നടത്തി മൂന്ന് തീവ്രവാദികളെ പിടികൂടി.

മറ്റു നിരവധി ഗ്രാമങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടായി. കാങ്പോക്പിയുടെയും ഇംഫാൽ ഈസ്റ്റിന്‍റെയും അതിർത്തിമേഖലയായ സിനാംകോമിൽ ഇന്നലെ പുലർച്ചെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 33കാരൻ കൊല്ലപ്പെട്ടു. ഗ്രാമത്തിനു കാവൽ നിന്നിരുന്ന ലയ്സ്റാം പ്രേം ആണ് കൊല്ലപ്പെട്ടത്.

ദേശീയപാതയിലെ പ്രധാനപ്പെട്ട ഒരു പാലം തീവ്രവാദികൾ തകർത്തതോടെ സംസ്ഥാനം രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.