ഇവിഎമ്മിലെ പിഴവ് നിഷേധിച്ച് കമ്മീഷൻ
ഇവിഎമ്മിലെ പിഴവ്  നിഷേധിച്ച് കമ്മീഷൻ
Friday, April 19, 2024 4:03 AM IST
സെബിൻ ജോസഫ്

ന്യൂഡൽഹി: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ നടന്ന മോക്പോളിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ലഭിച്ചെന്ന ആരോപണം ഇന്നലെ സുപ്രീംകോടതിയുടെ മുമ്പാകെയെത്തി. തുടർന്ന് വിഷയം പരിശോധിക്കാൻ നിർദേശിച്ചതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉച്ചകഴിഞ്ഞ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടതിയെ അറിയിച്ചു.

മോക്പോളിൽ നാല് ഇലക്‌ട്രോണിക്സ് വോട്ടിംഗ് മെഷീനുകളിലും വിവിപാറ്റിലും ബിജെപിക്ക് വോട്ട് അധികമായി ലഭിച്ച വിവരം മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണു സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

നൂറു ശതമാനം വിവിപാറ്റ് മെഷീനുകളും എണ്ണണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയുടെ വാദത്തിനിടെയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. ഇതെത്തുടർന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം തേടി. എന്നാൽ, മോക്പോളിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ മനീന്ദർസിംഗ് ഉച്ചയ്ക്കുശേഷം കോടതി വീണ്ടും ചേർന്നപ്പോൾ അറിയിക്കുകയായിരുന്നു.


വാദത്തിനിടെ തെരഞ്ഞടുപ്പ് പ്രക്രിയയ്ക്കു പവിത്രതയുണ്ടാകണമെന്നു കോടതി വ്യക്തമാക്കി. നിലവിൽ ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ചു ബൂത്തിലെ വിവിപാറ്റ് (വോട്ടർ വേരിഫിയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ സ്ലിപ്പ്) മാത്രമാണ് എണ്ണുന്നത്. എല്ലാ ബൂത്തിലെയും വിവിപാറ്റ് മെഷീൻ എണ്ണണമെന്നാണു ഹർജിക്കാരുടെ ആവശ്യം. ഇരുപക്ഷത്തിന്‍റെയും വാദം കേട്ട കോടതി ഹർജിയിൽ വിധി പറയാൻ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.