കർണാടകയുടെ ബദൽപാത പ്രായോഗികമല്ലെന്ന് കേരളം
കർണാടകയുടെ  ബദൽപാത  പ്രായോഗികമല്ലെന്ന് കേരളം
Thursday, February 20, 2020 12:16 AM IST
ന്യൂഡൽഹി: ബന്ദിപ്പൂർ യാത്രാ നിരോധനം മറികടക്കാൻ കർണാടക നിർദേശിക്കുന്ന ബദൽപാത പ്രായോഗികമല്ലെന്ന് കേരള സർക്കാർ.

ബദൽപാത വന നശീകരണം രൂക്ഷമാക്കുമെന്നും ആകാശപാത നിർമിക്കുന്നതു മാത്രമേ പരിഹാരമുണ്ടാക്കാനാവൂയെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ബന്ദിപ്പൂരിലെ യാത്രാ നിരോധനം പിൻവലിക്കണമെന്ന കേസിലാണ് കേരള സർക്കാർ സത്യവാങ്മൂലം നൽകിയത്.

വയനാട്- മൈസൂർ ദേശീയപാതയിലെ ബന്ദിപ്പൂർ കടുവ സംരക്ഷിത മേഖലയിലൂടെയുള്ള രാത്രിയാത്ര പ്രശ്നം പരിഹരിക്കുന്നതിനായി രണ്ട് നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നത്.

ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള റോഡിന്‍റെ വീതി 15 മീറ്ററായി വർധിപ്പിക്കുക, മൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലത്ത് എലവേറ്റഡ് പാതയോ അതല്ലെങ്കിൽ റോഡിനിരുവശവും എട്ട് അടി ഉയരത്തിൽ കന്പിവല കൊണ്ടുള്ള വേലിയോ നിർമ്മിക്കുക എന്നി നിർദേശങ്ങളാണ് കേന്ദ്ര ഗതാഗത സെക്രട്ടറി രണ്ട് സംസ്ഥാനങ്ങളുടെയും മുന്നിൽ വെച്ചിരുന്നത്. ഇതു സംബന്ധിച്ച നിലപാടാണ് അധിക സത്യവാങ്മൂലത്തിലൂടെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.

ബന്ദിപ്പൂർ മേഖലയിലുള്ള രാത്രികാല ഗതാഗത നിരോധനം ഏർപ്പെടുത്തിയത് വ്യക്തമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്നും കേരളം ആരോപിക്കുന്നു. ഇതുമൂലം മലബാർ മേഖലയിലേക്കുള്ള ചരക്ക് നീക്കത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കർണാടക നിർദേശിക്കുന്ന ബദൽ പാത നിർമിക്കുകയാണെങ്കിൽ അതിനായി കൂടുതൽ വനഭൂമിയും കൃഷിഭൂമിയും നശിപ്പിക്കേണ്ടി വരും. ദേശീയപാത 766ലെ ഗതാഗത നിരോധനത്തിനു പറഞ്ഞ കാര്യങ്ങൾ ബദൽപാതയ്ക്കും ബാധകമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.