ജെഎൻയു കാന്പസിൽ അക്രമം
Monday, September 17, 2018 11:44 PM IST
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ കാന്പസിൽ വ്യാപക അക്രമം. സംഘപരിവാർ വിദ്യാർഥിസംഘടനയായ എബിവിപിയാണ് അക്രമം അഴിച്ചു വിട്ടതെന്ന് വിദ്യാർഥി സംഘടനകൾ പറഞ്ഞു.

പുറത്തു നിന്നെത്തിയ ക്രിമിനൽ സംഘം വിദ്യാർഥികളെ ക്രൂരമായി മർദിച്ചു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് സായി ബാലാജിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രകടനമായെത്തി വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതേസമയം, സ്റ്റേഷനു പുറത്തിറങ്ങിയാൽ മർദിക്കുമെന്ന ഭീഷണി മുഴക്കി അക്രമി സംഘം പുറത്ത് നിലയുറപ്പിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രസിഡൻഷ്യൽ ഡിബേറ്റ് മുതൽ വ്യാപക അക്രമമാണ് എബിവിപി ജെഎൻയുവിൽ അഴിച്ചുവിട്ടതെന്നാണു പരാതി. "ഡൽഹി സർവകലാശാലയിൽ തല്ലുന്നതു പോലെ ജെഎൻയുവിലും തല്ലും’ എന്നാണ് പ്രസിഡൻഷ്യൽ ഡിബേറ്റ് നടന്ന രാത്രിയിൽ എബിവിപി ആക്രോശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.