ആശുപത്രി ജനറേറ്ററില്‍ നിന്നും വിഷപ്പുക; കാഞ്ഞങ്ങാട്ട് 50 വിദ്യാര്‍ഥികള്‍ ചികിത്സതേടി
Thursday, July 4, 2024 2:38 PM IST
കാസര്‍ഗോഡ്: ആശുപത്രിയുടെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ ചികിത്സ തേടി. ഇന്നുച്ചയ്ക്ക് പുതിയ കോട്ടയിലാണ് സംഭവം.

കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുള്ള ജനറേറ്റില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് സമീപത്തെ ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും ഉണ്ടായത്.

ഇവരില്‍ 28 പേരെ ഇതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. കൂടുതല്‍ അസ്വസ്ഥത അനുഭവെപ്പട്ട അഞ്ചുപേരെ ജില്ലാശുപത്രിയിലക്ക് മാറ്റി. നിലവില്‍ ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് സകൂളിന് അവധി പ്രഖ്യാപിച്ചു.