എസ്എഫ്ഐയുടേത് പ്രാകൃതമായ സംസ്കാരം; തിരുത്തിയേ തീരൂവെന്ന് ബിനോയി വിശ്വം
Thursday, July 4, 2024 12:52 PM IST
ആലപ്പുഴ: എസ്എഫ്ഐക്കെതിരേ അതിരൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

കാര്യവട്ടം കാന്പസിലെ അതിക്രമത്തിന്‍റെയും കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിന്‍റെ കരണത്തടിക്കുമെന്ന് എസ്എഫ്ഐ നേതാവ് ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രതികരണം. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അർഥം അറിയില്ല. ആശയത്തിന്‍റെ ആഴം അറിയില്ല.

കാര്യങ്ങൾ ശരിയായി പഠിപ്പിക്കണം, നേർവഴിക്ക് നയിക്കണം. എസ്എഫ്ഐയെ തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകും. അവരെ തിരുത്തിയേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.