ഡിജിപിക്കെതിരായ പരാതി ഒത്തുതീര്‍പ്പിലേക്ക്; ഉമര്‍ ഷെരീഫിന് ഇന്ന് തന്നെ 30 ലക്ഷം നല്‍കും
Tuesday, July 2, 2024 12:44 PM IST
തിരുവനന്തപുരം: ബാധ്യത മറച്ചുവച്ച് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരാതി ഒത്തുതീര്‍പ്പിലേക്ക്. പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ഉമര്‍ ഷെരീഫിന് ഇന്ന് തന്നെ 30 ലക്ഷം നല്‍കും.

പണം തിരികെ കൊടുക്കാന്‍ ഡിജിപി തയാറായില്ലെങ്കില്‍ വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് കേസുമായി മുന്നോട്ട് പോകാന്‍ ഒരുക്കമാണെന്നും പരാതിക്കാരന്‍ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കി മുഖം രക്ഷിക്കാനുള്ള ഡിജിപിയുടെ നീക്കം.

ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ ക്രയവിക്രയങ്ങളാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സബ്കോടതി മരവിപ്പിച്ചത്. ഭൂമിയുടെ വായ്പാ ബാധ്യത മറച്ചുവച്ച് വില്‍പനയ്ക്കായി അഡ്വാന്‍സ് വാങ്ങിയെന്ന പരാതിയിലായിരുന്നു നടപടി.

നെട്ടയത്തുള്ള 10 സെന്‍റ് ഭൂമിയുടെ ക്രയവിക്രയങ്ങളാണ് തടഞ്ഞത്. ഡിജിപിയും ഭാര്യയും ചേര്‍ന്നാണ് പണം വാങ്ങിയതെന്നാണ് ഹര്‍ജിക്കാരന്‍ പറഞ്ഞത്. അഞ്ച് ലക്ഷം രൂപ ഡിജിപിയുടെ ചേമ്പറിലെത്തി കൈമാറി. 25 ലക്ഷം ബാങ്ക് മുഖേന ഡിജിപിയുടെ ഭാര്യയുടെ അക്കൗണ്ടില്‍ നല്‍കി.

30 ലക്ഷം രൂപ നല്‍കിയ ശേഷമാണ് വസ്തുവിന്‍റെ ബാധ്യതാ വിവരങ്ങള്‍ അറിഞ്ഞത്. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സ്ഥലത്തിന് ആൽത്തറ എസ്ബിഐ ബ്രാഞ്ചിൽ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ കരാറിൽ നിന്ന് പിന്മാറുകയുമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വർഷമായി തരുന്നില്ലെന്നായിരുന്നു പരാതി.