പകര്‍ച്ചവ്യാധിയിലെ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
Tuesday, July 2, 2024 12:18 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ പടരുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. മുസ്‌ലീം ലീഗ് എംഎല്‍എ ടി.വി. ഇബ്രാഹിം ആണ് നോട്ടീസ് നല്‍കിയത്.

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു ആവശ്യം. കേരളത്തിന്‍റെ ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്നും എംഎല്‍എ വിമര്‍ശിച്ചു.

എന്നാൽ സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് നിലവില്‍ ആരും ചികിത്സയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി പറഞ്ഞു. നേരത്തേതിനേക്കാള്‍ രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് പനി പിടിച്ച് കിടക്കുകയായിരുന്നെങ്കില്‍ ഇബ്രാഹിം എംഎൽഎയുടെ മണ്ഡലമായ കൊണ്ടോട്ടിയില്‍ 33 കോടി രൂപയുടെ ആശുപത്രി വികസനം ഉള്‍പ്പെടെ നടക്കില്ലായിരുന്നെന്നും മന്ത്രി തിരിച്ചടിച്ചു.

പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു. മഴക്കാലപൂര്‍വ ശൂചീകരണം ഏറ്റവും മോശമായ വര്‍ഷമാണിത്. തലസ്ഥാനത്ത് വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയില്ലെന്നും സതീശൻ പറഞ്ഞു.