പൈനാവിൽ അജ്ഞാതർ രണ്ടു വീടുകൾക്ക് തീയിട്ടു
Sunday, June 16, 2024 6:50 AM IST
ഇടുക്കി: പൈനാവിൽ രണ്ടു വീടുകൾക്ക് തീയിട്ടു. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്. പുലർച്ചെ 3.30 ഓടെ പൈനാവ് 56 കോളനിയിലാണ് സംഭവം.

ഒരു വീട് അന്നക്കുട്ടിയുടെയും മകൻ ലിൻസിന്‍റേതുമാണ്. തൊട്ടടുത്ത് മറ്റൊരു മകൻ ജിൻസ് വാടകയ്ക്ക് താമസിക്കുന്ന വീടുമാണുള്ളത്. അന്നക്കുട്ടിയുടെയും ലിൻസിന്‍റെയും വീട് പൂർണമായി കത്തി നശിച്ചു. ജിൻസ് താമസിക്കുന്ന വീട് ഭാഗീകമായി കത്തിനശിച്ചു.

സംഭവസമയം വീടുകളിൽ ആരുമുണ്ടായിരുന്നില്ല. തീപിടിക്കുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചത്. പെട്രോളിൽ മുക്കിയ പന്തം കത്തിച്ച് വീടിനുള്ളിലേക്ക് എറിഞ്ഞ് കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം അന്നക്കുട്ടി (62), മകൻ ലിൻസിന്‍റെ മകൾ ലിയ (രണ്ടര) എന്നിവരെ മകളുടെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയിരുന്നു. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷാണ് (45) തീ കൊളുത്തിയത്.

സംഭവത്തിന് ശേഷം സന്തോഷ്, ആദ്യ വിവാഹത്തിലെ കുട്ടിയെ സഹോദരൻ സുഗതന്‍റെ വീട്ടിലാക്കി ഫോൺ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. പൊള്ളലേറ്റ അന്നക്കുട്ടിയെയും ലിയയെയും ഇടുക്കി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുന്ന സന്തോഷിന്‍റെ ഭാര്യ പ്രിൻസിയെ തിരിച്ച് വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നൽകണമെന്നും സന്തോഷ് അന്നക്കുട്ടിയോട് ആവശ്യപ്പെട്ടു. ഈ സമയം പേരക്കുട്ടിയായ ലിയയെ കൈയിൽ എടുത്ത് വീടിനുള്ളിലിരുന്ന അന്നക്കുട്ടി ഇതിനെ എതിർത്തു.

പെട്ടെന്ന് തന്നെ സന്തോഷ് വീടിനകത്ത് കയറി അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. അന്നക്കുട്ടിയുടെ മുഖത്തും നെഞ്ചത്തും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയ്ക്ക് 20 ശതമാനവും പൊള്ളലുണ്ട്.

ഈ സംഭവത്തിന് പിന്നാലെ അന്നക്കുട്ടിയുടെ ബന്ധുക്കൾ സന്തോഷിന്‍റെ സഹോദരൻ സുഗതൻ ചെറുതോണിയിൽ നടത്തുന്ന അമ്പാടി ഹോട്ടൽ അടിച്ച് തകർത്തിരുന്നു.