മഞ്ചേശ്വരത്ത് യുഡിഎഫ് ആധികാരികം; ബിജെപിക്കും എല്‍ഡിഎഫിനും നിരാശ
Saturday, June 15, 2024 1:32 AM IST
സ്വന്തം ലേഖകന്‍

മഞ്ചേശ്വരം: കേരളം ഉറ്റുനോക്കുന്ന ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ഇത്തവണ എതിരാളികള്‍ക്കെതിരെ വ്യക്തമായ മേധാവിത്വം പുലര്‍ത്തി യുഡിഎഫ്.

73,601 വോട്ട് നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 16,749 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇവിടെ നിന്നും സ്വന്തമാക്കിയത്. 2019ല്‍ 11,113 ആയിരുന്നു ഉണ്ണിത്താന്‍റെ ഭൂരിപക്ഷം. ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാൾ 5,636 വോട്ടും നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 7,843 വോട്ടും വര്‍ധിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. അതേസമയം
ബിജെപിയുടെ വോട്ട് മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞു. കാസര്‍ഗോഡ് പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഏക നിയോജകമണ്ഡലമായി അവര്‍ക്ക് ഏറ്റവും സ്വാധീനമുള്ള മഞ്ചേശ്വരം തന്നെ മാറിയെന്നതാണ് കൗതുകകരമായ വസ്തുത. എന്‍ഡിഎ സ്ഥാനാര്‍ഥി എം.എല്‍.അശ്വിനിയുടെ സ്വന്തം മണ്ഡലമാണിത്. 2019ല്‍ 57,104 വോട്ട് നേടിയെങ്കില്‍ 56,852 ആയി കുറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 65,013 വോട്ട് നേടിയ മണ്ഡലമാണിത്. ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 252ഉം നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8,161ഉം വോട്ടുകളുടെ കുറവാണ് അവര്‍ക്ക് സംഭവിച്ചത്.

എല്‍ഡിഎഫിന്‍റെ വോട്ടിലും വലിയ ഇടിവുണ്ടായി. 29,897 വോട്ടാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2,899 വോട്ടും നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10,742 വോട്ടും അവര്‍ക്ക് കുറഞ്ഞു. ഇവിടെയുള്ള നാലു പഞ്ചായത്തുകള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. എന്നിട്ടും ഒരിടത്ത് മാത്രമാണ് അവര്‍ക്ക് രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ സാധിച്ചത്.

എട്ടില്‍ അഞ്ചിടത്തും യുഡിഎഫ്

മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ആകെയുള്ള എട്ടു പഞ്ചായത്തുകളില്‍ അഞ്ചിടത്തും യുഡിഎഫാണ് ലീഡ് ചെയ്തത്. മുസ്ലിംലീഗിന് നിര്‍ണായകസ്വാധീനമുള്ള മൂന്നു പഞ്ചായത്തുകളിലെ ഉജ്വലപ്രകടനമാണ് യുഡിഎഫിന് വന്‍ ലീഡ് സമ്മാനിച്ചത്.

മംഗല്‍പാടി പഞ്ചായത്തില്‍ 9,128 വോട്ടിന്‍റെ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. യുഡിഎഫ് 17,609ഉം എന്‍ഡിഎ 8,481ഉം എല്‍ഡിഎഫ് 3,668ഉം വോട്ടാണ് ഇവിടെ നേടിയത്. കുമ്പളയില്‍ 6,348 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചു. യുഡിഎഫ് 14,701ഉം എന്‍ഡിഎ 8,353ഉം എല്‍ഡിഎഫ് 5,036ഉം വോട്ട് നേടി. മഞ്ചേശ്വരം പഞ്ചായത്തില്‍ 4,429 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ യുഡിഎഫിന് ഭരണം നഷ്ടമായ പഞ്ചായത്താണിത്. യുഡിഎഫ് 12,453ഉം എന്‍ഡിഎ 8,024ഉം എല്‍ഡിഎഫ് 3,166ഉം വോട്ടാണ് നേടിയത്.

എല്‍ഡിഎഫ് ഭരിക്കുന്ന വോര്‍ക്കാടി പഞ്ചായത്തില്‍ യുഡിഎഫ് 1,222 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. യുഡിഎഫ് 6,969ഉം എന്‍ഡിഎ 5,747ഉം വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് 3,063 വോട്ടിലൊതുങ്ങി. കോണ്‍ഗ്രസിന് വെറും ഒരു സീറ്റ് മാത്രമുള്ള പുത്തിഗെ പഞ്ചായത്തില്‍ ശക്തമായ ത്രികോണപോരാട്ടത്തിനൊടുവില്‍ യുഡിഎഫ് 66 വോട്ടിന്‍റെ ലീഡ് നേടി. 4,657 വോട്ടാണ് യുഡിഎഫ് നേടിയത്. എട്ടു മെംബര്‍മാരുമായി പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് 4,591 വോട്ട് നേടി. നാലു മെംബര്‍മാരുള്ള എന്‍ഡിഎക്ക് 4,012 വോട്ടുകളാണ് ലഭിച്ചത്.

ഭേദപ്പെട്ട പ്രകടനം
എന്‍മകജെയില്‍ മാത്രം

യുഡിഎഫ് ഭരിക്കുന്ന എന്‍മകജെ പഞ്ചായത്തില്‍ 2,695 വോട്ടിന്‍റെ ഭൂരിപക്ഷം നേടാന്‍ എന്‍ഡിഎക്ക് കഴിഞ്ഞു. എന്‍ഡിഎ 7,766ഉം യുഡിഎഫ് 5,071ഉം എല്‍ഡിഎഫ് 3,524ഉം വോട്ടാണ് നേടിയത്. പൈവളിഗെയില്‍ 1,225 വോട്ടിന്‍റെ ലീഡാണ് എന്‍ഡിഎ നേടിയത്. എന്‍ഡിഎ 8,359ഉം യുഡിഎഫ് 7,134ഉം വോട്ട് നേടിയപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫിന് 4,576 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. മീഞ്ച പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് 594 വോട്ടിന്‍റെ ലീഡ് മാത്രമാണ് നേടാൻ കഴിഞ്ഞത്. എന്‍ഡിഎ 6,437 വോട്ട് നേടിയപ്പോള്‍ ഇവിടെ മൂന്നു സീറ്റുകള്‍ മാത്രമുള്ള യുഡിഎഫ് 5,843 വോട്ട് കരസ്ഥമാക്കി. പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫിന് 2,532 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.