കുമ്പള റെയിൽവേ സ്റ്റേഷൻ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തണമെന്ന് ആവശ്യം
Thursday, June 13, 2024 1:51 AM IST
കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷനെ കാസർഗോഡിനും മംഗളൂരുവിനുമിടയിലെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നിവേദനം നൽകി.

കുമ്പള സ്റ്റേഷനോടനുബന്ധിച്ച് 37 ഏക്കറോളം സ്ഥലം റെയിൽവേക്ക് സ്വന്തമായുണ്ട്. കൂടുതൽ പ്ലാറ്റ്ഫോമുകളും പിറ്റ് ലൈനുകളുമുൾപ്പെടെ ഇവിടെ നിർമിക്കാവുന്നതാണ്. അടുത്തിടെ മാത്രമാണ് കുമ്പളയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ അല്പമെങ്കിലും പുരോഗതിയുണ്ടായത്.

ഇവിടെ സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകൾക്കെല്ലാം ആവശ്യത്തിന് യാത്രക്കാരും നല്ല വരുമാനവുമുണ്ട്. ഇത് പരിഗണിച്ച് പരശുറാം, മാവേലി എന്നിവയുൾപ്പെടെയുള്ള കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ഒഐസിസി പ്രതിനിധി സി.എം.കുഞ്ഞി മൊഗ്രാൽ എംപിക്ക് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

യാത്രക്കാർ മഴ നനഞ്ഞ് ട്രെയിൻ കാത്തുനില്ക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി പ്ലാറ്റ്ഫോമിന്‍റെ എല്ലാ ഭാഗത്തും മേൽക്കൂര നിർമിക്കണമെന്നും പണി പൂർത്തിയായ വിശ്രമമുറി ഉടൻ തുറന്നു കൊടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.