സ്ഥലം ലഭ്യമായിട്ടും കെട്ടിടമൊരുങ്ങാതെ മലയോരത്തെ ഐടിഐകൾ
Sunday, June 9, 2024 7:05 AM IST
ഒടയംചാൽ/ഭീമനടി: സ്ഥലം അനുവദിച്ചുകിട്ടിയിട്ടും സാങ്കേതിക തടസങ്ങളുടെ പേരിൽ കെട്ടിടവും മറ്റ് അടിസ്ഥാനസൗകര്യങ്ങളുമൊരുങ്ങാതെ മലയോരത്തെ രണ്ട് ഐടിഐകൾ. ഭീമനടി വനിതാ ഐടിഐയും കോടോത്ത് ഐടിഐയുമാണ് പരിമിതമായ സൗകര്യങ്ങളിൽ ഒതുങ്ങിനില്ക്കുന്നത്. പഞ്ചായത്തുകൾ ഒരുക്കിനല്കിയ താത്കാലിക കെട്ടിടങ്ങളിലാണ് ഇവ വർഷങ്ങളായി പ്രവർത്തിക്കുന്നത്.

2017-ലാണ് കോടോം ബേളൂർ പഞ്ചായത്തിൽ രണ്ട് ട്രേഡുകളോടെ ഐടിഐ അനുവദിച്ചത്. കെട്ടിടമൊരുക്കാൻ 2020-21 വർഷത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ നീക്കിവച്ചെങ്കിലും സ്ഥലം അനുവദിച്ചുകിട്ടാത്തതിനാൽ നടപ്പായില്ല.

തുടർന്ന് അന്ന് റവന്യൂമന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്‍റെ ഇടപെടലിനെ തുടർന്ന് കോടോത്ത് കാഞ്ഞിരത്തിങ്കാലിൽ 1.7 ഏക്കർ റവന്യൂഭൂമി വിട്ടുനല്കാൻ തീരുമാനമായി. എന്നാൽ സാങ്കേതിക പ്രശ്നങ്ങളുടെ പേരുപറഞ്ഞ് സ്ഥലം കൈമാറുന്നത് രണ്ടു വർഷത്തോളം നീണ്ടു. 2022 ഡിസംബറിലാണ് വ്യവസായ വകുപ്പിന് സ്ഥലം കൈമാറിക്കിട്ടിയത്.

വീണ്ടും ഒന്നരവർഷം കഴിഞ്ഞിട്ടും ഈ സ്ഥലത്ത് മണ്ണ് പരിശോധന മാത്രമേ നടന്നിട്ടുള്ളൂ. കെട്ടിട നിർമാണത്തിനുള്ള എസ്റ്റിമേറ്റ് പുതുക്കി 6.15 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. പൊതുമരാമത്ത് കെട്ടിടനിർമാണ വിഭാഗത്തിനു കീഴിൽ കെട്ടിടത്തിന്‍റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും കരാർ നടപടികളിലേക്ക് കടക്കാനുള്ള അന്തിമാനുമതി ആയിട്ടില്ല.

പ്ലംബർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്‍റ് എന്നീ ട്രേഡുകളാണ് നിലവിൽ ഇവിടെ ഉള്ളത്. രണ്ട് ട്രേഡുകളിലുമായി 88 വിദ്യാർഥികൾക്കാണ് പ്രവേശനം നല്കുന്നത്. പുതിയ കെട്ടിടവും കൂടുതൽ സൗകര്യങ്ങളും ഒരുങ്ങിയാൽ പുതുതായി രണ്ട് ട്രേഡുകളെങ്കിലും തുടങ്ങാമെന്നാണ് പ്രതീക്ഷ.

വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി ബേബി ജോൺ മെമ്മോറിയൽ വനിതാ ഐടിഐക്കു കെട്ടിടം നിർമിക്കാൻ ആവശ്യമായ 1.07 ഏക്കർ സ്ഥലം താലോലപ്പൊയിലിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്നു വിട്ടുകൊടുക്കാൻ നേരത്തേതന്നെ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. വ്യവസായ പരിശീലന വകുപ്പ് ഉദ്യോഗസ്ഥർ ഈ സ്ഥലം സന്ദർശിക്കുകയും ഈ ഭൂമിയിലെ റോഡിനോടു ചേർന്നുള്ള ഭാഗം കെട്ടിടനിർമാണത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു.

എന്നാൽ വ്യവസായ വകുപ്പിന് കൈമാറുന്നതിനുമുമ്പ് ഈ ഭൂമി റവന്യൂഭൂമിയാക്കി മാറ്റണമെന്ന നിർദേശം ഉദ്യോഗസ്ഥതലത്തിൽ ഉയർന്നുവന്നതാണ് നടപടിക്രമങ്ങൾ വൈകിപ്പിച്ചത്.
പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമി നേരിട്ട് ഏറ്റെടുക്കാൻ സാങ്കേതിക തടസങ്ങളുണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ കെട്ടിടനിർമാണത്തിനുള്ള നടപടിക്രമങ്ങളും നിലച്ച മട്ടായി.

സിവിൽ എഞ്ചിനീയറിംഗ്,ഫാഷൻ ഡിസൈനിംഗ്, ഡിടിപി കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഇടുങ്ങിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വേനൽക്കാലത്ത് കെട്ടിടത്തിന്‍റെ മേൽക്കൂരയിലെ ആസ്ബറ്റോസിൽനിന്നുള്ള ചൂടും മഴക്കാലത്ത് മേൽക്കൂരയിലെ ചോർച്ചയും വിദ്യാർഥികൾക്ക് ദുരിതമാകുന്നു. ഇതിന്‍റെ ഇടയിലാണ് കമ്പ്യൂട്ടറുകളുൾപ്പെടെ വെച്ചിരിക്കുന്നത്. പുതിയ കെട്ടിടം ഇനി എന്നേക്ക് വരുമെന്ന് ആർക്കും ഒരു ധാരണയുമില്ലാത്ത അവസ്ഥയാണ്.