ഇല്ലിചാരിയിൽ പുള്ളിപ്പുലി; കൂടു സ്ഥാപിച്ച് പിടികൂടും
Saturday, April 20, 2024 3:03 AM IST
തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലും അന്പലപ്പടിയിലും ആഴ്ചകൾക്കു മുന്പ് നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വളർത്തു മൃഗങ്ങൾക്കു നേരേ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിൽ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞു.

പുലിയെ പിടികൂടാനായി കൂടു സ്ഥാപിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി തേടിയിട്ടുണ്ടെന്ന് തൊടുപുഴ റേഞ്ച് ഓഫീസർ സിജോ മാനുവൽ പറഞ്ഞു. ഇന്നു തന്നെ അനുമതി ലഭ്യമാകുമെന്നും ഉടൻ കൂടു സ്ഥാപിക്കാനുള്ള നടപടി സീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ അതീവ ഭീതിയിലായി.

കഴിഞ്ഞ 22നും 23നും ആണ് കരിങ്കുന്നം പഞ്ചായത്തിലെ അഞ്ചാം വാർഡായ ഇല്ലിചാരിയിൽ 15 വളർത്തുമൃഗങ്ങളെയാണ് അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്. ചിറ്റാനപ്പാറ സാബു, കല്ലുവേലിൽ മനോജ്, മാടപ്പാട്ട് സണ്ണി എന്നിവരുടെ മൃഗങ്ങളാണ് ആക്രമണത്തിനിരയായത്.

സാബുവിന്‍റെ രണ്ട് ആട്, ഒരു നായ എന്നിവയെയും മനോജിന്‍റെ രണ്ട് നായ, ഒരു മുയൽ, രണ്ട് കോഴി, സണ്ണിയുടെ ഒരു ആട്, അഞ്ച് നായകൾ എന്നിവയുമാണ് ആക്രമണത്തിൽ ചത്തത്.
കഴിഞ്ഞ ദിവസം രാവിലെ ടാങ്കിൽ വെള്ളം നോക്കാൻ പോയ പെണ്‍കുട്ടി പുലിയെ ക
ണ്ടിരുന്നു.

വീടിനു പിന്നിലേക്ക് പുലിയുമായി സാദൃശ്യമുള്ള ജീവി ഓടിപ്പോകുന്നതാണ് മലയപറന്പിൽ സാബുവിന്‍റെ മകൾ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ പരിശോധിക്കുകയും കാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇതിനു പുറമെ മുട്ടം പോളിടെക്നിക്കിനു സമീപത്തുനിന്ന് അജ്ഞാത ജീവി നായയെ കൊന്നു ഭക്ഷിച്ചിരുന്നു. വളർത്തുമൃഗങ്ങൾക്കു പുറമെ ഒരു കുറുക്കനെയും കൊന്നുതിന്ന നിലയിൽ കണ്ടെത്തിയിരുന്നു. പൂച്ചപ്പുലിയാണെന്നായിരുന്നു ആദ്യം വനപാലകർ പറഞ്ഞതെങ്കിലും വലിയ നായ്ക്കളെയും ആടുകളെയുമാണ് അജ്ഞാത ജീവി കൊന്നത്. അതിനാൽ ഇതു പുലി തന്നെയാണെന്ന് നാട്ടുകാർ ഉറപ്പിച്ചു പറഞ്ഞിരുന്നു.

ഇല്ലിചാരിയുടെ ഒരു ഭാഗം വനം വകുപ്പിന്‍റെ റിസർവ് വനമേഖലയാണ്. ഇവിടെനിന്നും പുലി ജനവാസ മേഖലയിലെത്തിയെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഇല്ലിചാരി അന്പലപ്പടിക്കു മുകളിൽ റബർത്തോട്ടത്തിനു സമീപമാണ് പുലിയുടെ വാസസ്ഥലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു സമീപത്തായിരിക്കും കൂട് സ്ഥാപിക്കുക. പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. തോമസിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും വളർത്തുമൃഗങ്ങളെ പ്രദേശത്തുനിന്നും മാറ്റാൻ നിർദേശം നൽകുകയും ചെയ്തു.

പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ഇന്നലെ ഓണ്‍ലൈൻ യോഗം ചേർന്നിരുന്നു.

പുലിയെ അടിയന്തരമായി പിടികൂടണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തിൽ ആവശ്യപ്പെട്ടു. സിസിഎഫിന്‍റെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.