ജയരാജൻ - ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ: എന്‍.കെ.പ്രേമചന്ദ്രന്‍
Sunday, April 28, 2024 6:51 AM IST
കൊല്ലം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി .ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പത്രസമ്മേളനത്തിൽ ആരോപിച്ചു.

ഇതിന് സിപിഎം മറുപടി പറയണം. എസ്എന്‍സി ലാവലിന്‍, സ്വര്‍ണക്കള്ളക്കടത്ത്, എന്നിവയില്‍ നിന്ന് സംരക്ഷണത്തിനും , തൃശൂര്‍, തിരുവനന്തപുരം സീറ്റുകളിലെ അടവുനയവുമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നില്‍. ഇവർ തമ്മില്‍ ദൃഢമായ ബന്ധമുണ്ടെന്ന യുഡിഎഫ് ആരോപണത്തെ സ്വാധൂകരിക്കുന്നതാണ് ഈ ചര്‍ച്ച.

ഉല്ലാസയാത്രയ്ക്ക് കേരളത്തിലെത്തിയ നിധിന്‍ ഗഡ്കരിയെ ക്ലിഫ്ഹൗസില്‍ വിളിച്ചു വരുത്തി സല്‍ക്കരിച്ച പിബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി .ജയരാജനെ കുറ്റം പറയാന്‍ എന്ത് അര്‍ഹതയുണ്ടെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.

കേരളത്തില്‍ ബിജെപിയെ പ്രധാന പ്രതിപക്ഷമാക്കാനുള്ള മുഖ്യമന്ത്രിയുടെ സ്ട്രാറ്റജിയുടെ ഭാഗമാണ് ഇപി - ജാവ്‌ദേക്കര്‍ കൂടിക്കാഴ്ചയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.