അല്‍ഷിമേഴ്‌സ് പടരുമോ...? ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
അല്‍ഷിമേഴ്‌സ് പടരുമോ...? ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
അല്‍ഷിമേഴ്‌സ്, അഥാവ ഓര്‍മനശിക്കുന്ന അവസ്ഥ... സാവധാനം മരണത്തിനു കാരണമാകുന്ന ഈ രോഗത്തിന് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല. പൊതുവേ 65 വയസിനു മുകളിലുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും പ്രായം കുറഞ്ഞവര്‍ക്കും ഈ അസുഖം പിടിപെടാനുള്ള സാധ്യതയുണ്ട്.

അല്‍ഷിമേഴ്‌സ് ബാധിച്ചവര്‍ ശരാശരി ഏഴ് വര്‍ഷം മാത്രമാണ് ജീവിച്ചിരിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വളരെ ചുരുക്കമായി 14 വര്‍ഷംവരെ ജീവിച്ചിക്കാറുമുണ്ട്. അല്‍ഷിമേഴ്‌സ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരില്ല എന്നതായിരുന്നു ഇതുവരെയുള്ള കണ്ടെത്തല്‍.

എന്നാല്‍, ഈ രോഗം പടരാനുള്ള സാധ്യതയുണ്ടെന്നും പടര്‍ന്ന ചരിത്രമുണ്ടെന്നും യൂറോപ്യന്‍ ശാസ്ത്ര ഗവേഷകര്‍ ഈ അടുത്തനാളില്‍ കണ്ടെത്തി. ഇത്തരത്തില്‍ അല്‍ഷിമേഴ്‌സ് പടര്‍ന്ന കേസുകളുടെ അടിവേരിലേക്ക് ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്ക് കാര്യങ്ങള്‍ എത്തിയത്.

ഹോര്‍മോണ്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സയ്ക്ക് വിധേയമായ ആളുകളിലാണ് അല്‍ഷിമേഴ്‌സ് രോഗം പടര്‍ന്നത്. അല്‍ഷിമേഴ്‌സ് രോഗത്തിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്ന വരില്‍നിന്നാണ് ഹോര്‍മോണ്‍ ട്രാന്‍സ്പ്ലാന്‍റ് വഴി സ്വീകര്‍ത്താക്കളിലേക്ക് രോഗം പടര്‍ന്നത്.

ഹോര്‍മോണ്‍ ട്രാന്‍സ്പ്ലാന്‍റ് നടത്തിയ ചില സ്വീകര്‍ത്താക്കളുടെ തലച്ചോറില്‍ അല്‍ഷിമേഴ്‌സിന്‍റെ കാരണക്കാരനായ ബീറ്റാ അമിലോയിഡ് പ്രോട്ടീന്‍ കടന്നതാണ് രോഗം പടരാന്‍ ഉണ്ടായ കാരണം.

നേരിട്ടുള്ള സംബര്‍ക്കത്തിലൂടെയും മറ്റുമായി അല്ല അല്‍ഷിമേഴ്‌സ് പടര്‍ന്നത്. ശാസ്ത്രീയമായ അപാകതയാണ് ഈ പകര്‍ച്ചയ്ക്കു കാരണം എന്നതാണ് ശ്രദ്ധേയം.

പടര്‍ന്നത് ഇങ്ങനെ

ലണ്ടനിലാണ് അല്‍ഷിമേഴ്‌സ് പടര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. ഈ രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരാന്‍ ഒരു പ്രത്യേക സാചര്യം ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.


30കളിലും 40കളിലുമുള്ളവര്‍ക്കാണ് രോഗം പിടിപെട്ടത്. ഇത്തരത്തില്‍ യൗവനകാല അല്‍ഷിമേഴ്‌സിനുള്ള ജനിതക വ്യതിയാനങ്ങള്‍ ഇവരില്‍ ഇല്ലായിരുന്നു എന്നതും ശ്രദ്ധേയം.

എന്നാല്‍, ഈ രോഗികള്‍ക്ക് ഒരു പ്രത്യേക ചരിത്രം ഉണ്ടായിരുന്നു. കുട്ടികളായിരിക്കേ, മനുഷ്യ മൃതദേഹങ്ങളിലെ തലച്ചോറില്‍നിന്ന് എടുത്ത വളര്‍ച്ചാ ഹോര്‍മോണ്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു.

ഉയരം ഉള്‍പ്പെടെയുള്ള വളര്‍ച്ചക്കുറവിനുള്ള പ്രതിവിധി ചികിത്സയായിരുന്നു അത്. ഈ ചികിത്സയ്ക്കു വിധേയമായവര്‍ പതിറ്റാണ്ടുകള്‍ക്കുശേഷം അല്‍ഷിമേഴ്‌സ് രോഗലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു.

സ്വീകര്‍ത്താക്കളുടെ തലച്ചോറിലേക്ക് പ്രോട്ടീന്‍ ബിറ്റുകള്‍ അബദ്ധത്തില്‍ കടന്നുകയറുകയായിരുന്നു എന്നതാണ് വാസ്തവം.

രോഗത്തിന്‍റെ ചരിത്രം

1906ലാണ് ഈ രോഗം ആദ്യമായി രേഖപ്പെടുത്തുന്നത്. ജര്‍മന്‍ മാനസികരോഗശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലിയോസ് അല്‍ഷിമറാണ് ഈ രോഗം കണ്ടെത്തിയത്.

അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് രോഗത്തിന് അല്‍ഷിമേഴ്‌സ് എന്നു പേരിട്ടത്.

രോഗലക്ഷണങ്ങള്‍:

1. ഓര്‍മക്കുറവ്
2. ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്
3. സ്ഥലകാല ബോധം നഷ്ട്ടപ്പെടുക
4. ദിനചര്യകള്‍ ചെയ്യാന്‍ പറ്റാതെ വരിക

5. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കാതിരിക്കുക
6. സാധനങ്ങള്‍ എവിടെങ്കിലും വച്ച് മറക്കുക
7 ആലോചിച്ചു കാര്യങ്ങള്‍ മനസിലാക്കുവാനുള്ള കഴിവില്ലാതാകുക
8. ഒരു കാര്യത്തിലും താത്പര്യം ഇല്ലാതെ വരുക