കൊഞ്ച് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ടോ...? എന്തുകൊണ്ട് അലര്‍ജി, കാരണങ്ങള്‍ ഇവയാണ്...
കൊഞ്ച് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ടോ...? എന്തുകൊണ്ട് അലര്‍ജി, കാരണങ്ങള്‍ ഇവയാണ്...
കൊഞ്ചും ചെമ്മീനുമൊക്കെ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി പ്രശ്‌നം ഉണ്ടാകാറുണ്ട്. ഇത്തരം അലര്‍ജിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ചിലര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം.

ഇത്തരം അലര്‍ജിയുള്ളവര്‍ കൊഞ്ചും ചെമ്മീനും എല്ലാം പൂര്‍ണമായി ഉപേക്ഷിക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച് പരിശോധിച്ച് കണ്ടെത്താന്‍ സാധിക്കുന്ന അവസ്ഥയല്ല ഇതെന്നതും യാഥാര്‍ഥ്യം.

കൊഞ്ച് അല്ലെങ്കില്‍ ചെമ്മീന്‍ കഴിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അതിന്‍റെ പ്രതിപ്രവര്‍ത്തനമായി അലര്‍ജി ശരീരത്തില്‍ കണ്ടുതുടങ്ങും.

എന്തുകൊണ്ട് അലര്‍ജി

ചിലതരം പ്രോട്ടീനുകളോട് ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനം നടത്തുന്ന അതിശക്തമായ പ്രതികരണമാണ് ഭക്ഷണ അലര്‍ജിക്കുള്ള പ്രധാന കാരണം. കൊഞ്ചില്‍ കാണപ്പെടുന്ന പ്രത്യേക പ്രോട്ടീനോട് ശരീരം അമിതമായി പ്രതികരിക്കും.

പ്രതിരോധത്തിനായി ഇത് ആന്‍റിബോഡികള്‍, ഹിസ്റ്റാമൈനുകള്‍, അലര്‍ജി ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കും. ഇത് ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകിടം മറിയാന്‍ കാരണമാകും.

ചില വ്യക്തികളില്‍, ഭക്ഷണ അലര്‍ജി ഗുരുതരമായ അലര്‍ജി ലക്ഷണങ്ങള്‍ക്കോ അനാഫൈലാക്‌സിസ് എന്ന ജീവന്‍ അപകടപ്പെടുത്തുന്ന പ്രതിപ്രവര്‍ത്തനത്തിനോ കാരണമാകും. സാധാരണയായി പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് അലര്‍ജിക്ക് കാരണമാകുന്നത്.

ഭക്ഷണത്തിലുള്ള പ്രോട്ടീനെതിരെ ശരീരം ആന്‍റിബോഡികള്‍ ഉണ്ടാക്കുകയും ഇവ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഹിസ്റ്റമിന്‍ എന്ന രാസവസ്തു ആണ് അലര്‍ജിക്ക് കാരണമാകുന്നത്.

കൊഞ്ച് മത്സ്യമല്ല

കൊഞ്ച് മത്സ്യമല്ല. മറിച്ച് വെള്ളത്തില്‍ വസിക്കുന്ന ചെറിയതരം മൃഗങ്ങളാണ്. അതുകൊണ്ടുതന്നെ കൊഞ്ചിനോട് അലര്‍ജിയുള്ളവര്‍ക്ക് മത്സ്യങ്ങളോട് അലര്‍ജി ഉണ്ടാകാറില്ല.


അലര്‍ജിയുള്ളവര്‍ ഇത്തരം ഭക്ഷണം വേണ്ടെന്നുവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നതാണ് വാസ്തവം. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ പ്രകോപിപ്പിക്കുന്നതാണ് അലര്‍ജിയിലേക്ക് നയിക്കുന്നത്.

ശരീരത്തിന്‍റെ സന്തുലിതാവസ്ഥയ്ക്ക് നമ്മളായി തുരങ്കംവയ്ക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. കൊഞ്ച് മാത്രമല്ല, മുട്ട, പാല്‍, മാംസം, ചെമ്മീന്‍, കക്കഇറച്ചി, ചിലതരം മീനുകള്‍, നിലക്കടല, ഗോതമ്പ് തുടങ്ങിയവയെല്ലാം ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കാറുണ്ട്.

അലര്‍ജിയുടെ ലക്ഷണങ്ങള്‍

കൊഞ്ച് അലര്‍ജി ഉണ്ടെങ്കില്‍ തളര്‍ച്ചയോ തലകറക്കമോ അനുഭവപ്പെടാം. കൂടാതെ, തലകറക്കം മന്ദഗതിയിലുള്ള പള്‍സ് നിരക്ക്, ബോധം നഷ്ടപ്പെടുക എന്നിവയ്ക്ക് ഇടയാക്കും. കൊഞ്ച് അലര്‍ജിയുടെ സാധാരണ ലക്ഷണമാണ് ചൊറിച്ചില്‍.

ചര്‍മത്തില്‍ വ്യാപിക്കുന്ന തിണര്‍പ്പുകളില്‍ ചൊറിച്ചില്‍ ഉണ്ടാകാം. കണ്ണ്, വായ, ചര്‍മം എന്നിവിടങ്ങളിലാണ് കൂടുതലായി ചൊറിഞ്ചില്‍ അനുഭവപ്പെടുക. ഈ ഭക്ഷണം ഇവിടെ വേണ്ടെന്നതിന്‍റെ സൂചനയാണ് ശരീരം അലര്‍ജിയിലൂടെ കാണിക്കുന്നത്.

വായിലും പരിസരത്തും ചൊറിച്ചില്‍, ചുണ്ട്, നാവ്, മുഖം, തൊണ്ട, ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങള്‍ എന്നിവയുടെ വീക്കം, പനി, ചുമ, ശ്വാസതടസം, മൂക്കൊലിപ്പ്, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, തലകറക്കം, ബോധക്ഷയം എന്നിവയെല്ലാം കൊഞ്ച് അലര്‍ജിയുടെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഏത്രയും വേഗം ഡോക്‌ടറെ സമീപിക്കുകയും കഴിച്ച ഭക്ഷണത്തിന്‍റെ അളവും വിവരങ്ങളും അറിയിക്കുകയും വേണം.