ഒരു ദിവസം എത്രമാത്രം പഞ്ചസാര കഴിക്കാം? അമിതമായാലുള്ള പ്രശ്‌നങ്ങള്‍
Tuesday, March 12, 2024 2:53 PM IST
പഞ്ചസാര അമിതമായാല്‍ എന്താണ് പ്രശ്‌നം ? പ്രമേഹം ഉണ്ടാകും എന്നായിരിക്കും ആദ്യ ഉത്തരം. അതെ, പ്രമേഹം ഉണ്ടാകും. പക്ഷേ, അവിടെ തീരില്ല പ്രശ്‌നങ്ങള്‍ എന്നതാണ് വാസ്തവം.

മാത്രമല്ല ആരോഗ്യമുള്ള ഒരാള്‍ക്ക് ഒരു ദിവസം എത്രമാത്രം പഞ്ചസാര കഴിക്കാം എന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? അളന്ന് നോക്കി പഞ്ചസാര കഴിക്കാന്‍ പറ്റുമോ എന്നായിരിക്കും മറുചോദ്യം.

അതെ, അളന്ന് നോക്കി പഞ്ചസാര കഴിക്കാന്‍ പറ്റില്ല. പക്ഷേ, എല്ലാത്തിനും ഒരു കണക്ക് സൂക്ഷിച്ചാല്‍ പിന്നീട് ദുഃഖിക്കേണ്ട എന്നതാണ് ഏറ്റവും വലിയ കാര്യം. ചോദ്യവും ഉത്തരവും എല്ലാം ഇവിടെ കഴിഞ്ഞു.

ഇനി കാര്യത്തിലേക്ക് കടന്നാല്‍, ഫിറ്റ്‌നസ് അല്ലെങ്കില്‍ ആരോഗ്യം സംരക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ പഞ്ചസാര ഉപേക്ഷിക്കുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. കാരണം, നമ്മള്‍ കഴിക്കുന്ന പഞ്ചസാരയുടെ അളവും രൂപവും മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

പഞ്ചസാര ശത്രുവോ?

പഞ്ചസാര ആരുടെയും ശത്രു അല്ല. മിതമായും ആരോഗ്യകരമായും പഞ്ചസാര ഉപയോഗിക്കണം എന്നതാണ് സുപ്രധാനം. പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍ ശരീരഭാരം വര്‍ധിക്കുകയും വേഗത്തില്‍ പ്രായമാകുകയും ശരീരത്തിന്‍റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടി അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

അവിടെയാണ് ഒരു ദിവസം ആരോഗ്യമുള്ള ഒരാള്‍ക്ക് എത്ര പഞ്ചസാര കഴിക്കാന്‍ കഴിയും? പഞ്ചസാരയുടെ ഏറ്റവും നല്ല രൂപം ഏതാണ്? എന്തൊക്കെ ഒഴിവാക്കണം? തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്.

പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങള്‍

അമിതമായി പഞ്ചസാര കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാമെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രമേഹം ഉണ്ടാകും എന്നത് മാറ്റിനിര്‍ത്തിയാല്‍ ശരീരത്തിലെ മറ്റ് പല പ്രശ്‌നങ്ങളും പഞ്ചസാരയുടെ അമിത ഉപയോഗം കൊണ്ട് സംഭവിക്കും.

അതില്‍ സുപ്രധാനമാണ് ശരീരഭാരം വര്‍ധിക്കും എന്നത്. മാത്രമല്ല, അമിതമായ പഞ്ചസാര ഉപഭോഗം ഹൃദ്രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മുഖക്കുരു, അതിവേഗ വാര്‍ധക്യം, ചര്‍മ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും പഞ്ചസാരയുടെ അമിതോപയോഗം കാരണമാകുന്നു.


ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വര്‍ധിക്കും. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ ഊര്‍ജനില ഇല്ലാതാക്കുകയും ചെയ്യും.

എത്രമാത്രം പഞ്ചസാര കഴിക്കാം

പഞ്ചസാര ഇടാത്ത കാപ്പി/ചായ കുടിക്കാന്‍ ആളുകള്‍ക്ക് താത്പര്യക്കുറവാണ്. പൊതുഇടങ്ങളില്‍ വിത്തൗട്ട് പറഞ്ഞാല്‍ ഇയാള്‍ക്ക് പ്രമേഹം ഉണ്ടായിരിക്കാം എന്ന ചിന്തയോടെ ആളുകള്‍ നെറ്റിചുളിക്കും.

കാര്യങ്ങള്‍ എന്തുതന്നെ ആയാലും ആരോഗ്യം സ്വന്തം ഉത്തരവാദിത്തമാണ്. ഒരു ദിവസം ആരോഗ്യമുള്ള പുരുഷന്‍ 38 ഗ്രാമില്‍ താഴെ മാത്രമേ പഞ്ചസാര കഴിക്കാവൂ എന്നാണ് ഡയറ്റീഷന്മാര്‍ പറയുന്നത്.

സ്ത്രീകള്‍ ആണെങ്കില്‍ 25 ഗ്രാമില്‍ കവിയാന്‍ പാടില്ല എന്നതാണ് കണക്ക്. പഞ്ചസാര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അടുക്കളയിലെ ഭരണയില്‍ സൂക്ഷിക്കുന്ന വെളുത്ത പഞ്ചസാര മാത്രമല്ല എന്നതും ശ്രദ്ധിക്കണം.

മധുരപലഹാരങ്ങളിലും സോസുകള്‍, ലഘുപാനീയങ്ങള്‍ തുടങ്ങിയവയിലും ഉള്‍പ്പെട്ടിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങള്‍ ഉള്‍പ്പെടെയുള്ളത് ശ്രദ്ധിക്കണം.

സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം

പഞ്ചസാര സുരക്ഷിതമായി ഉപയോഗിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. നമ്മള്‍ വാങ്ങുന്ന പായ്ക്കറ്റ്/കുപ്പികളിലെ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഉള്ളിലുള്ള പഞ്ചസാരയുടെ അളവ് ലേബലില്‍ നോക്കി മനസിലാക്കുക.

അത് അനുസരിച്ച് എത്രമാത്രം കുടിക്കാമെന്ന് സ്വയം തീരുമാനിക്കുക. പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. പഴങ്ങള്‍ അല്ലെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റ് പോലുള്ള സ്വാഭാവിക പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാം.

പഞ്ചസാര അടങ്ങിയ സ്‌നാക്‌സുകള്‍ ഒഴിവാക്കുക. പഴങ്ങള്‍ ഉപയോഗിച്ചുള്ള വെള്ളം/ജ്യൂസ് കഴിക്കുക. നേരിട്ടുള്ള പഞ്ചസാര ഇതില്‍ ഉപയോഗിക്കാതിരിക്കുക.