അയഡിൻ ചേർത്ത കറിയുപ്പ്
Wednesday, May 23, 2018 2:44 PM IST
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്‍ട്രോൾ പ്രോഗ്രാം. അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിെൻറ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.

പരലുപ്പിൽ അയഡിൻ ഇല്ല

പരൽഉപ്പ് പൂർണമായും അയഡൈസ്ഡ് അല്ല. സ്പ്രേ ചെയ്യുന്പോൾ പൊട്ടാസ്യം അയഡേറ്റ് അതിൽ കാര്യമായി പിടിക്കില്ല. പരലുപ്പിൽ വെള്ളമൊഴിച്ചു വച്ചാൽ ഉള്ള അയഡിനും നഷ്ടമാകും. അതിനാൽ അത്തരം ഉപ്പ് പതിവായി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. പൊടിയുപ്പിൽ പൊാസ്യം അയഡേറ്റ് സ്പ്രേ ചെയ്താണു കലർത്തുന്നത്. 15 ppm അയഡിനാണു നമുക്കുവേണ്ടത്. പക്ഷേ, നിർമാണവേളയിൽ 30 ppm അയഡിൻ ചേർക്കാറുണ്ട്. അതിനാൽ കന്പനിയിൽ നിന്ന് അടുക്കളയിലെത്തുന്നതിനിടെ പാതി അയഡിൻ നഷ്ടമായാലും ബാക്കി പകുതി ശരീരത്തിനു കിട്ടും. ഒരു ദിവസം ഒരാൾക്ക് 100- 150 മൈക്രോഗ്രാം അയഡിൻ ആവശ്യമുണ്ട്.


അലുമിനിയം കലർന്ന ഉപ്പ് വേണ്ട

ഫ്രീ ഫ്ളോയിംഗ് സോൾട്ട് എന്ന പേരിൽ അറിയപ്പെടുന്ന ചിലതരം ഉപ്പുകളിൽ അലുമിനിയം സിലിക്കേറ്റ് കൂടി ചേർക്കുന്നുണ്ട്. ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് അലുമിനിയം സിലിക്കേറ്റ് ചേർക്കുന്നത്. ഉപ്പ് കട്ടപിടിച്ചുപോയാലും ഉപയോഗശൂന്യമാവില്ല. അതിനാൽ അലുമിനിയം സാന്നിധ്യമുള്ള ഉപ്പ് ഉപയോഗിക്കുന്നതു നന്നല്ല. അലുമിനിയം ആൽസ്ഹൈമേഴ്സിന് കാരണമാകുന്നതായി പഠനങ്ങളുണ്ട്. ആൽസ്ഹൈമേഴ്സ് രോഗികളുടെ തലച്ചോറിൽ അലുമിനിയത്തിന്‍റെ സാന്നിധ്യം കാണാറുണ്ട്. അതിനാൽ അലുമിനിയം കലർന്ന ഭക്ഷ്യ ഉത്പന്നങ്ങൾ കഴിവതും ഒഴിവാക്കണം, അലുമിനിയം പാത്രങ്ങളിലെ പാചകവും.

വിവരങ്ങൾ: ഡോ. അനിതാ മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്