പശ്ചിമഘട്ടത്തിൽ അസാധാരണ വലുപ്പമുള്ള കുരുമുളക്; ഗണപതി മുളക്
പശ്ചിമഘട്ടത്തിൽ അസാധാരണ വലുപ്പമുള്ള കുരുമുളക്; ഗണപതി മുളക്
Wednesday, February 21, 2024 5:13 PM IST
സാധാരണയിനം കുരുമുളക് ഇനങ്ങളുടെ മൂന്നിരട്ടിയോളം വലുപ്പവും എരിവിൽ ഒട്ടും കുറവില്ലാത്തതുമായ ഒരിനം കാട്ടു കുരുമുളക് പശ്ചിമ ഘട്ട മലനിരകളിൽ കണ്ടെത്തി. ഇതിന് മാംസളഭാഗം വരെ കൂടുതലാണ്. അതുകൊണ്ട് ഉണങ്ങുന്പോൾ നന്നായി ചുരുങ്ങും.

എന്നാൽ, ഉണക്ക മുളകിന് സാധാരണയിനം കുരുമുളകിനേക്കാൾ ഇരട്ടി വലുപ്പമുണ്ടാകും. ഈയിനം മുളകിന് ഒൗഷധ മൂല്യം ഏറെയുണ്ടെന്ന് ആദിവാസികൾ കരുതുന്നു. എന്നു മാത്രമല്ല, ലഭ്യമാണങ്കിൽ ഈയിനം മാത്രം ഉപയോഗിക്കാനാണ് ആദിവാസികൾ താത്പര്യപ്പെടുന്നത്.

പക്ഷെ, ഈ ഇനം ശേഖരിക്കാൻ വനം വകുപ്പിന്‍റെ അനുമതി വാങ്ങി ആദിവാസികളുടെ സഹായത്തോടെ ആനത്താരകൾ കടന്ന് ഉൾവനത്തിൽ പ്രവേശിക്കണം. ഇതു കൂടാതെ നിലവധി ഇനം കാട്ടു കുരുമുളക് ഇനങ്ങൾ വനാന്തരങ്ങളിലുണ്ട്.

ചില ഇനങ്ങളുടെ മുളകിന് മൂപ്പെത്തുന്നതുവരെ മഞ്ഞ നിറമാണ്. മറ്റു ചിലയിനങ്ങൾക്ക് പച്ചയ്ക്കു കയ്പു രസവും ഉണങ്ങു ന്പോൾ ചവർപ്പു രസവുമായിരിക്കും. മറ്റു ചിലവയ്ക്ക് ഉണങ്ങിയാലും നല്ല കയ്പായിരിക്കും. മറ്റു ചിലയിന ങ്ങളുടെ ഇലകൾ വളരെ ചെറുതായിരിക്കും.


വേറെ ചിലയിനങ്ങളുടെ മുളക് തീർത്തും ചെറുതായിരി ക്കുമെന്നു മാത്രമല്ല ഉണങ്ങി കഴിയുന്പോൾ കടുകിന്‍റെ വലുപ്പം മാത്രമേ കാണുകയുള്ളൂ. ചിലയിനങ്ങളുടെ മുളക് ഉണ്ടാകുന്ന (തിരി) ചരടിന് ഒന്നര അടിയിലേറെ നീളം കാണും.

മറ്റു ചിലവയിൽ നറയെ തിരികൾ ഉണ്ടാകുമെങ്കിലും മുളക് മണികൾ ഉണ്ടാവില്ല. കയ്പുള്ള കുരുമുളക് ഉപയോഗിക്കുന്നത് പ്രമേഹ രോഗികൾക്ക് ഏറെ ഗുണം ചെയ്യുമെന്നു പറയപ്പെടുന്നു.

ഫോണ്‍ : 96450 33622.

ജോസ് മാധവത്ത്