കുട്ടിച്ചന് ജീവനാണ് അവക്കാഡോ
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
Saturday, April 27, 2024 11:15 AM IST
ജിജോ രാജകുമാരി
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃദ്ധവും വിറ്റാമിൻ കലവറയുമായ അവക്കാഡോയുടെ വലിയ പ്രചാരകനാണ് ഇടുക്കി ജില്ലയിലെ വാത്തികൂടി ഗ്രാമപഞ്ചായത്തിൽ മേലെചിന്നാർ സ്വദേശി കുട്ടിച്ചൻ എന്നറിയപ്പെടുന്ന ജോസഫ് ഉപ്പൻമാക്കൽ.

ഒട്ടുമിക്ക വിദേശയിന ഫലവർഗങ്ങളും കൃഷി ചെയ്യുന്ന കുട്ടിച്ചന്‍റെ കൃഷിയിടത്തിലേക്ക് ആറു വർഷം മുന്പ് അവക്കാഡോ എത്തിയത് തികച്ചും അവിചാരിതമായി. പുതുതായി എത്തിയ ചെടിയിൽ നിന്നു നല്ല വിളവും രുചിയുമുള്ള ഫലങ്ങൾ കിട്ടിയതോടെ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.

ആവശ്യക്കാരേറിയതോടെ ഗ്രാഫ്റ്റ് ചെയ്തു കൂടുതൽ തൈകൾ ഉത്പാദിപ്പിച്ച്, മേലെചിന്നാർ ടൗണിൽ പ്രവർത്തിക്കുന്ന ഉപ്പൻമാക്കൽ നഴ്സറി വഴി വിതരണം തുടങ്ങി. സ്വന്തം കൃഷിയിടത്തിൽ നാനൂറോളം അവക്കാഡോ മരങ്ങൾ നട്ടുപിടിപ്പിച്ച കുട്ടിച്ചന്, ഒരു മരത്തിൽ നിന്നു മാത്രം 100 കിലോയോളം കായ്കൾ ലഭിക്കുന്നുണ്ട്.

വ്യാപാരികൾ കുട്ടിച്ചന്‍റെ കൃഷിയിടത്തിലെത്തി പഴങ്ങൾ നേരിട്ടു വാങ്ങിക്കൊണ്ടുപോകുകയാണ്. പൊള്ളോക്ക്, ഹാസ്, റീഡ് എന്നീ വിദേശ ഇനങ്ങളും നാല് പ്രാദേശിക ഇനങ്ങളുമായി ഏഴിനം ചെടികളാണ് അദ്ദേഹത്തിന്‍റെ കൃഷിയിടത്തിലുള്ളത്.

ഇവയിൽ ഏറ്റവും മികച്ച ഇനം പൊള്ളോക്ക് ആണ്. ഒരു വർഷം പ്രായമായ ഗ്രാഫ്റ്റ് തൈകളാണ് വില്പന നടത്തുന്നത്. തൈകൾക്ക് മൂന്നടിയോളം പൊക്കമുണ്ടാകും. നട്ട് മൂന്നാം വർഷം കായ്ച്ചു തുടങ്ങും.


അഞ്ചു മുതൽ ആറു വർഷം വരെ പ്രായമെത്തിയാൽ ഒരു ചെടിയിൽ നിന്ന് 100 കിലോയോളം കായ്കൾ ലഭിക്കും. പൊള്ളോക്ക് ഇനം കായ്കൾക്ക് 600 മുതൽ 900 ഗ്രാം വരെ തൂക്കമുണ്ടാകും.

ഹാസ് ഇനത്തിന്‍റെ നാല് കായ്കൾ ഒരു കിലോ തൂക്കം കിട്ടും. റീഡിന്‍റെ ഒരു കായ്ക്ക് 500 ഗ്രാമും. കിലോയ്ക്ക് മാർക്കറ്റിൽ 200 രൂപയ്ക്കു മേലാണു വില.

ഒന്നരയടി സമചതുരത്തിൽ കുഴിയെടുത്ത് നാലുവശവും ഇടിച്ചശേഷം എല്ലുപൊടി വേപ്പിൻപിണ്ണാക്ക് മണ്ണ് എന്നിവ മിക്സ് ചെയ്തു കുഴിയിൽ ഇട്ടാണ് തൈകൾ നടുന്നത്. തെളിഞ്ഞ അന്തരീക്ഷം ശരിയായ വളർച്ചയ്ക്ക് അത്യാവശ്യമാണ്. വെള്ളം കുറച്ച് മതിയെങ്കിലും നന മുടങ്ങരുത്.

പുതയിടീലും വേണം. ജൈവവളമാണ് നല്ലത്. എൻപികെ പോലുള്ള രാസവളങ്ങളും നൽകാം. നാലാം വർഷം മുതൽ പ്രൂണിംഗ് നടത്തണം. സ്ഥലത്തിന്‍റെ സൗകര്യം അനുസരിച്ചാണ് പ്രൂണിംഗ് നടത്തേണ്ടത്.

കരിമുണ്ട, പന്നിയൂർ വണ്‍, നീലമുണ്ടി തുടങ്ങിയ കുരുമുളക് ഇനങ്ങളും കുട്ടിച്ചന്‍റെ കൃഷിയിടത്തിൽ സമൃദ്ധമായി വളരുന്നു. ഇവയുടെ തൈകൾക്കൊപ്പം ജാതിയുടെയും മറ്റു ഫലവൃക്ഷങ്ങളുടെയും തൈകളുടെ വില്പയുണ്ട്.

കട്ടപ്പന ടൗണിൽ നിന്ന് 20 കിലോമീറ്ററും അടിമാലി ടൗണിൽ നിന്ന് 30 കിലോമീറ്ററും നെടുങ്കണ്ടം ടൗണിൽ നിന്ന് 12 കിലോമീറ്ററും സഞ്ചരിച്ചാൽ മേലെചിന്നാറിൽ എത്താം.

ഫോണ്‍: 8590347709