മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
Friday, March 15, 2024 12:01 PM IST
ജിജോ രാജകുമാരി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്‍റെ ലഹരിയിലാണ്. മൂന്നു വർഷമായി നൂറുമേനി വിളവ് കൊയ്യുകയാണ് ഗോത്രവർഗ കർഷകർ. ശാന്തൻപാറ ആട് വിളാന്താൻ കുടിയിലെ മുതുവാൻ ഗോത്ര സമൂഹമാണ് 10 ഏക്കറിൽ റാഗി കൃഷി ചെയ്തു വരുന്നത്.

തരിശായി കിടന്ന ആട് വിളാന്താൻ മലനിരകൾ കൃഷിക്കൊരുക്കി എടുക്കുകയായിരുന്നു. എസ്.പി. വെങ്കിടാചലത്തിന്‍റെ നേതൃത്വത്തിൽ പതിനഞ്ചോളം വരുന്ന കർഷക കൂട്ടായ്മയാണു റാഗി കൃഷിക്ക് പുനർജീവൻ നൽകുന്നത്.

നീലവാണി, ചൂണ്ടക്കണ്ണി, ഉപ്പ് മെല്ലിച്ചി, പച്ചമുട്ടി, ചങ്ങല തുടങ്ങിയ വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നത്. റാഗിയുടെ ഇരുപതിലധികം വിത്തിനങ്ങൾ ഉണ്ടായിരുന്നെങ്കിലും പലതും നഷ്ട്ടപ്പെട്ടു കഴിഞ്ഞു.

ശാന്തൻപാറ കൃഷി വകുപ്പിന്‍റെ സഹായത്തോടെയാണ് റാഗി കൃഷി വീണ്ടും സജീവമായത്. പത്തേക്കർ സ്ഥലത്തുനിന്ന് ഇത്തവണ ഏകദേശം 300 കിലോയോളം റാഗി ലഭിച്ചു. ഇതുവഴി കുടിയിലെ 51 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.


കൃഷി രീതി

മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഗ്രാമപഞ്ചായത്തിന്‍റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഒരുക്കും. മെയ്-ജൂണ്‍ മാസത്തിൽ വിത്ത് വിതയ്ക്കും. ആറ് മാസത്തെ മൂപ്പുണ്ട്.

നവംബർ-ഡിസംബർ- ജനുവരി മാസങ്ങളിലാണ് സാധാരണ വിളവെടുപ്പ്. ഇപ്പോൾ കുടിയിലെ ഭക്ഷണാവശ്യങ്ങൾക്ക് മാത്രമായിട്ടാണ് കൃഷി. കടുത്ത മഞ്ഞും വന്യമൃഗങ്ങളുടെ ആക്രമണവും വകവയ്ക്കാതെ വരും വർഷങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷിചെയ്യാനാണ് തീരുമാനം.

ഫോണ്‍: 8086350652