Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
Previous
Next
Karshakan
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
Wednesday, March 13, 2024 4:04 PM IST
എസ്. മഞ്ജുളാദേവി
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റത്തും നിറയെ കായ്ച്ചു നിൽക്കുന്ന പച്ചക്കറികളും പൂവിട്ടു നിൽക്കുന്ന ചെടികളും. പത്മയുടെ കരപരിലാളനമേറ്റു വളരുന്ന തക്കാളിയും പയറും മുളകും വെണ്ടയും പാവലും പടവലവുമെല്ലാം പറയുന്നത് ഈ വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ.
തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് മേലേക്കോണത്ത് പുത്തൻ വീട്ടിലാണു പത്മ സുരേഷിന്റെ ഹരിത സാമ്രാജ്യം. ഭിന്നശേഷിക്കാരനായ മകൻ അശ്വിന്റെ ജീവിതം നൽകുന്ന ഹൃദയവ്യഥകൾ അതിജീവിച്ച് ഉണർവോടെയും ഉന്മേഷത്തോടെയും ജീവിക്കുന്ന പത്മ സുരേഷ് പലർക്കും മാതൃകയാണ്.
ഹരിത സമൃദ്ധമായ മട്ടുപ്പാവിൽ വളരുന്ന കോഴി അമരയും, പുതിനയും കറിവേപ്പിലയും, അപൂർവമായ ഓറഞ്ച് മണിത്തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറിക്കറികളും മുറ്റത്ത് ഓർക്കിഡുകൾ ഒരുക്കുന്ന വർണ വസന്തവുമാണ് ഈ ജൈവ കർഷകയുടെ ഊർജസ്രോതസ്.
പിരിയൻ മുളക്, ഒടൻകൊല്ലി, ഫ്ളവർ ചില്ലി, വയലറ്റ് മുളക്... തുടങ്ങി മുളകിന്റെ വിവിധ ഇനങ്ങൾ ഇവിടെയുണ്ട്. പരിയൻ മുളക് ഉണക്കിപ്പൊടിച്ചാണ് വീട്ടാവശ്യത്തിനുള്ള മുളകുപൊടി തയാറാക്കുന്നത്. (പിരിയൻ മുളക് അല്പം ആവി കയറ്റിയിട്ട് ഉണക്കി പൊടിക്കുന്നതു നല്ലതാണ്. ആവി കയറ്റുന്പോൾ മുളക് വെന്തുപോകാൻ പാടില്ല.)
കടയിൽ നിന്നു വാങ്ങുന്ന മുളകിന്റെ വിത്തിട്ടാണു മുളക് ഇനങ്ങളെല്ലാം വിളയിച്ചെടുക്കുന്നത്. എന്നാൽ, നല്ലയിനം പച്ചക്കറി വിത്തുകൾ വാങ്ങിയാണ് മട്ടുപ്പാവിൽ നട്ടു വളർത്തുന്നത്. ചെറുപ്പം മുതൽ കൃഷി ഇഷ്ടമായിരുന്നെങ്കിലും പച്ചക്കറി കൃഷിയിലേക്കു എത്തുന്നത് ജൈവ കർഷകനായ ഉള്ളൂർ ആർ. രവീന്ദ്രന്റെ പിന്തുണയോടെയാണ്. തുടക്കം പുഷ്പ കൃഷിയിലായിരുന്നു.
ജനിച്ചു വളർന്ന വെള്ളറടയിലെ പാടത്ത് കൃഷി ചെയ്തിരുന്ന വാഴയ്ക്കും ചേനയ്ക്കും ചേന്പിനുമെല്ലാം വെള്ളമൊഴിച്ച് പരിപാലിച്ചിരുന്ന ഒരു ചെറുപ്പകാലം പദ്മയ്ക്കുണ്ട്. വിവാഹം കഴിഞ്ഞു പാപ്പനംകോട് എത്തിയതോടെ കൃഷിയിൽ നിന്നും അകന്നു.
പിന്നീട് വളരെ യാദൃച്ഛികമായിട്ടാണ് ഓർക്കിഡ് കൃഷിയിലേക്ക് എത്തുന്നത്. ഓർക്കിഡുകൾ പ്രദർശിപ്പിച്ചിരുന്ന ഒരു സ്റ്റാൾ കാണാൻ പോയതാണു കാരണം. സ്റ്റാളിലെ ഓർക്കിഡുകളുടെ ഭംഗി പത്മയെ വല്ലാതെ ആകർഷിച്ചു. എന്നാൽ, ഒരെണ്ണത്തിന്റെ പേരു പോലും അറിയില്ലായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഭർത്താവ് സുരേഷ്കുമാറിന്റെ സുഹൃത്തിന്റെ ഭാര്യ ആധികാരികമായി ഓർക്കിഡുകളെക്കുറിച്ചു പറയുന്നതും വാങ്ങുന്നതും വെല്ലുവിളിയായി അനുഭവപ്പെട്ടു. അന്നു മൂന്ന് ഓർക്കിഡ് തൈകൾ വാങ്ങി വീട്ടിൽ കൊണ്ടുവന്നു നട്ടു പരിപാലിച്ചു. ഇവിടെ നിന്നു സാവധാനം ഓർക്കിഡ് കൃഷി വിപുലമാക്കുകയായിരുന്നു.
കൃഷിവകുപ്പിന്റെ ഓർക്കിഡ് കൃഷിക്കുള്ള സബ്സിഡി ലഭിക്കാൻ കുറഞ്ഞത് ആയിരം ഓർക്കിഡുകൾ എങ്കിലും വേണം. പിന്നീട് അതിനുള്ള നെട്ടോട്ടമായി. വളരെ പ്രയാസപ്പെട്ട് അത്രയും ഓർക്കിഡുകൾ ശേഖരിച്ച് ഒരുവിധത്തിൽ സബ്സിഡി സന്പാദിച്ചു. അങ്ങനെ നല്ലൊരു ഓർക്കിഡ് തോട്ടം വീട്ടിൽ തന്നെ ഉണ്ടാക്കി.
ഓർക്കിഡ് സൊസൈറ്റിയിൽ അംഗവുമായി. ഓർക്കിഡ് കൃഷിക്കു മുന്‍പു മട്ടുപ്പാവിൽ മുല്ല നട്ടിരുന്നു. അക്കാലത്ത് സ്കൂൾ വിദ്യാർഥിനിയായിരുന്ന മകൾ അഭയ സുരേഷിനു എന്നും മുല്ലപ്പൂക്കൾ വേണം. അതിനായി ടെറസിൽ നൂറു ചെടിച്ചട്ടികളിൽ മുല്ലത്തൈകൾ നട്ടു. ആവശ്യത്തിലേറെ പൂക്കളും കിട്ടി.
2011 ലാണു പച്ചക്കറി കൃഷിയിലേക്കു വരുന്നത്. ആർ. രീവീന്ദ്രൻ വിളയിച്ചെടുത്ത 275 കിലോ കാച്ചിലിനെക്കുറിച്ചുള്ള വാർത്ത വലിയ പ്രചോദനമായി. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ വീട് അന്വേഷിച്ചു കണ്ടെത്തി.
മകൻ അശ്വിന്റെ അവസ്ഥയും സാഹചര്യവും മനസിലാക്കിയ രവീന്ദ്രൻ വീട്ടിലെത്തി കൃഷിക്കു വേണ്ട സഹായം ഒരുക്കി നൽകുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ആത്മ സ്കൂളിൽ പരിശീലനം നേടുകയും ചെയ്തു.
ജൈവവളം
രവീന്ദ്രന്റെ നിർദേശമനുസരിച്ച് സ്വയം നിർമിക്കുന്ന ജൈവ വളം മാത്രമാണ് പച്ചക്കറികൾക്കും ഓർക്കിഡുകൾക്കും നൽകുന്നത്. കൃഷിയിടത്തിലെ പുല്ല് പറിച്ചു ഡ്രമ്മിൽ ഇട്ട് വയ്ക്കുന്നതാണ് ജൈവവള നിർമാണത്തിന്റെ ആദ്യപടി. പിന്നീട് ഇതിൽ കഞ്ഞി വെള്ളം ഒഴിക്കും.
മുക്കാൽ ഭാഗമാകുന്പോൾ ശർക്കര ചേർത്തിളക്കും. അവസാനം ഫിഷ് അമിനോയും ചേർക്കും. ഈ മിശ്രിതം വെള്ളം ചേർത്തു നേർപ്പിച്ചശേഷം ആവശ്യാനുസരണം പച്ചക്കറികൾക്കു നൽകും. പ്രത്യേക അളവൊന്നും നോക്കാറില്ല. കൈയളവനുസരിച്ച് ഒഴിച്ചുകൊടുക്കുന്നതാണു രീതി.
ജൈവകീടനാശിനി
ജൈവകിടനാശിനിയായി ബയോ അഗ്രോപ്ലസ് ആണ് ഉപയോഗിക്കുന്നത്. ഒരു അടപ്പ് കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കും. മകൻ കണ്ണൻ ജനിച്ച ശേഷമാണു പച്ചക്കറികൃഷി തുടങ്ങുന്നത്.
അവൻ കുട്ടിയായിരിക്കുന്പോൾ വൈകുന്നേരങ്ങളിൽ എടുത്ത് കൊണ്ടുവന്നു ടെറസിൽ ചെടികൾക്കു നടുവിൽ ഇരുത്തുമായിരുന്നു. ചെടികളും പക്ഷികളുമൊക്കെ അവന് ആഹ്ലാദം നല്‍കുമായിരുന്നു. വലുതായിക്കഴിഞ്ഞപ്പോൾ ടെറസിൽ കൊണ്ടു വരാൻ കഴിയാതെയായി.
മാത്രമല്ല, വീൽചെയറിൽ ഇരിക്കാനും ബുദ്ധിമുട്ടായി. ഭർത്താവ് എൻ. സുരേഷ്കുമാർ എക്സ് സർവീസ് ഉദ്യോഗസ്ഥനാണ്. മസ്കറ്റിലാണ് ജോലി. മകൾ അഭയ സുരേഷ് വിവാഹിത. അമ്മ കൃഷ്ണമ്മയും ഭർത്താവിന്റെ അമ്മ വസന്തയും ഒപ്പമുണ്ട്.
പുരസ്കാരങ്ങൾ
2019ൽ തിരുവനന്തപുരം ജില്ലയിലെ മൂന്നാമത്തെ മികച്ച മട്ടുപ്പാവ് കർഷകയ്ക്കുള്ള പുരസ്കാരം ലഭിച്ചു. 2016 ലും 2022 ലും മേലാംകോട് വാർഡിലെ മികച്ച ജൈവ കർഷകയായി.
ഫോണ്‍: 90740 28518
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
Latest News
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
Latest News
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top