Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
Previous
Next
Karshakan
ബ്രൂസല്ലോസിസ് അഥവ മാൾട്ടാപ്പനി
Friday, December 2, 2016 6:22 AM IST
പനികൾക്കും, പനിപ്പേരുകൾക്കും, പനിപ്പേടികൾക്കും, പനിക്കഥകൾക്കും പഞ്ഞമില്ലാത്ത കേരളത്തിൽ പുതിയ വാർത്താതലക്കെട്ടായി ബ്രൂസല്ല രോഗവും സ്‌ഥാനം പിടിച്ചിരിക്കുന്നു. ദീർഘവീക്ഷണത്തോടെയുള്ള മുൻകരുതലുകൾക്കു പകരം താത്കാലിക വിവാദങ്ങളിലാണ് പലപ്പോഴും നമുക്കു താത്പര്യം. ബ്രൂസല്ലോസിസ് എന്ന രോഗത്തെ മനസിലാക്കി അതു തടയാനും അതുവഴി കർഷകർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള ശാസ്ത്രീയ നടപടികളാണു വേണ്ടത്.
1853–1856 കാലഘട്ടത്തിൽ നടന്ന ക്രിമിയൻ യുദ്ധകാലത്താണ് മാൾട്ടയിൽ ഈ രോഗം കണ്ടെത്തുന്നത്. അതിനാൽ ആദ്യത്തെ പേര് മാൾട്ടാ പനിയെന്നായി. 1887 ൽ ബാക്ടീരിയയാണ് രോഗകാരണമെന്ന് ബ്രൂസ് കണ്ടുപിടിച്ചതോടെ ബ്രൂസല്ല എന്ന പേരും കിട്ടി. 1897 ൽ ബാങ്ങ് എന്ന ശാസ്ത്രജ്‌ഞൻ ബ്രൂസല്ല അബോർട്ടസ് ബാക്ടീരിയയെ വേർതിരിച്ചതോടെ ബാങ്ങ്സ് രോഗം എന്ന പേരും കിട്ടി. മനുഷ്യനിൽ വരുന്ന രോഗത്തിന് മെഡിറ്ററേനിയൻ പനി, അൺഡുലന്റ് ഫീവർ, മാൾട്ടാ പനി എന്നിങ്ങനെ നിരവധി പേരുകൾ. മൃഗങ്ങളിൽ വരുന്നതിന് കൺണ്ടേജിയസ് അബോർഷൻ, ബാംങ്ങ്സ് രോഗം എന്നിങ്ങനെ നാമങ്ങൾ. പൊതുവിൽ ബ്രൂസല്ലോസിസ് എന്ന് ഈ അസുഖത്തെ നമുക്കു വിളിക്കാം.
കർഷകർക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന കന്നുകാലികളിലെ പകർച്ചവ്യാധി എന്ന നിലയിലും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമായതിനാലും പൊതുജനാരോഗ്യ പ്രശ്നമായും ബ്രൂസല്ലോസിസ് രോഗത്തെ കാണണം. കന്നുകാലി, പന്നി, ചെമ്മരിയാട്, ആട്, ഒട്ടകം, കുതിര, നായ, അയവെട്ടുന്ന മറ്റു നിരവധി മൃഗങ്ങൾ, സമുദ്ര സസ്തനികൾ തുടങ്ങി മനുഷ്യരിൽ വരെ രോഗബാധ കാണപ്പെടുന്നു.
മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയൻ പ്രദേശം, സബ്സഹാറൻ, ആഫ്രിക്ക, ചൈന, ഇന്ത്യ, പെറു, മെക്സിക്കോ എന്നിവിടങ്ങളിൽ ഈ രോഗബാധ കൂടുതലായി കാണപ്പെടുന്നു. മധ്യ, തെക്കുപടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലാണ് രോഗബാധ കൂടുതൽ കാ ണപ്പെടുന്നത്. പശ്ചിമ, ഉത്തര യൂറോപ്പിലെ രാജ്യങ്ങൾ, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ രോഗവിമുക്‌തമാണ്.
ബ്രൂസല്ല കുടുംബത്തിലെ വിവിധ സ്പീഷിസിൽപ്പെട്ട ബാ ക്ടീരിയകളാണ് ഓരോ പ്രത്യേക ജന്തുവിഭാഗത്തിലും രോഗമുണ്ടാക്കുന്നത.് എന്നാലും മിക്കവാറും ബ്രൂസല്ല ബാക്ടീരിയകളും പല ജീവിവർഗങ്ങളിലും രോഗം വരുത്താൻ കഴിവുള്ളവയാണ്. ബ്രൂസല്ല അബോർട്ടസ്, ബ്രൂസല്ല മെലിറ്റൻസിസ്, ബ്രൂസല്ല സൂയിസ് എന്നിവയാണ് കന്നുകാലി, ആട്, പന്നി എന്നിവയിൽ രോഗകാരണമാക്കുന്നത്. ഈ മൂന്നു ജീവികളിലേയും ബ്രൂസല്ല രോഗങ്ങൾ ലോക മൃഗാരോഗ്യസംഘടന
(OIE)
യുടെ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ രോഗബാധ ഉണ്ടായാൽ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടണം.
മൃഗങ്ങളിൽ പ്രത്യുത്പാദന വ്യൂഹത്തേയും മനുഷ്യരിൽ റെട്ടിക്കുലോ എൻഡോത്തീലിയൽ സിസ്റ്റത്തെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗർഭമലസൽ, പ്രത്യുത്പാദന പരാജയം എന്നിവയാണ് ബ്രൂസല്ലയുടെ പ്രത്യേകത. ആദ്യത്തെ ഗർഭമലസലിനുശേഷം കന്നുകാലികളിൽ വീണ്ടും വിജയകരമായ ഗർഭധാരണം നടക്കുമെങ്കിലും അതേ മൃഗങ്ങൾ ബാക്ടീരിയുടെ വാഹ കരും സ്രോതസുമായി വർത്തിക്കുന്നു.
പ്രസവസമയത്തോ, ഗർഭമലസിയ സമയത്തോ ആണ് ബ്രൂസല്ല പ്രധാനമായും പടരുന്നത്. രോഗബാധയുള്ള മൃഗത്തിന്റെ ഗർഭപാത്രത്തിലെ ജന്മസ്രവങ്ങളിൽ ധാരാളം ബാക്ടീരിയ അടങ്ങിയിരിക്കും. ശരീരത്തിനു വെളിയിൽ പ്രത്യേകിച്ച് തണുപ്പും ആർദ്രതയുമുള്ള പരിസ്‌ഥിതിയിൽ മാസങ്ങളോളം ഇവ നിലനിൽക്കുന്നു. തീറ്റ, വെള്ളം തുടങ്ങിയവയിലൂടെ വദനമാർഗം രോഗം പകരുന്നു. ശരീരത്തിനുള്ളിലും അകിടിലും താമസമുറപ്പിക്കുന്നതിനാൽ പാലിലും കാണപ്പെടും. കൂടാതെ ചർമ്മത്തിലെ മുറിവുകൾ ശ്ലേഷ്മസ്തരങ്ങൾ എന്നിവ വഴിയും രോഗം മനുഷ്യനിലും മൃഗങ്ങളിലും എത്താം. കാട്ടുപന്നി, ബൈസൺ തുടങ്ങി നിരവധി വന്യജീവികൾ ഈ രോഗത്തിന്റെ റിസർവോയർ ആയി പ്രവർക്കുന്നതിനാൽ രോഗം തുടച്ചുനീക്കാൻ ബുദ്ധിമുട്ടാണ്. രോഗാണു കടന്ന തീറ്റ, വെള്ളം എന്നിവ കൂടാതെ ഇണ ചേരൽ വഴിയും കന്നുകാലികളിൽ രോഗം പടരുന്നു. ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിൽ (6–9 മാസം) ആണ് ഗർഭമലസൽ കാണപ്പെടുക. സന്ധിവീക്കം ലസിക്കാഗ്രന്ഥിവീക്കം, മറുപിള്ള വീഴാതിരിക്കൽ, വന്ധ്യത പാലുത്പാദനത്തിലെ കുറവ് എന്നിവയുണ്ടാകാം. 3–24 ആഴ്ച അല്ലെങ്കിൽ മാസങ്ങൾ സമയമെടുത്താണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. മൂരികളിൽ വൃക്ഷണങ്ങൾ വലുതാകും. മുട്ടിൽ സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ. കുതിരകളിൽ പുറത്തോ, തലയുടെ പിറകിലോ മുഴകൾ കാണപ്പെടാം. ഗർഭമലസുകയോ ദുർബലരായ മൃതപ്രായരായ കുതിരക്കുട്ടികൾ ജനിക്കുകയോ ചെയ്യാം.
കന്നുകാലികളിലെ ബ്രൂസല്ല രോഗബാധ സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ളതാണ്. പ്രത്യുത്പാദന ശേഷിക്കുറവ്, ഗർഭമസൽ, വന്ധ്യത, മറുപിള്ള വീഴാതിരിക്കൽ, പ്രായമെത്താതെയുള്ള ജനനം, ദുർബലരായ കുഞ്ഞുങ്ങൾ തുടങ്ങിയവയൊക്കെ കർഷകനു നഷ്ടം വരുത്തുന്നു. ചികിത്സ പ്രായോഗികമായി ഫലപ്രദമാകില്ല. ഇതിനു നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കണം. ഇതുപലപ്പോഴും നടക്കില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസമുറപ്പിച്ച് ലക്ഷണങ്ങളില്ലാതെ മറ്റുള്ളവയ്ക്ക് രോഗം പടർത്താൻ വിരുതരാണ് ഇവർ.
മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളിൽ പ്രധാനമാണ് ബ്രൂസല്ലോസിസ്. വെറ്ററിനറി ഡോക്ടർമാർ, ക്ഷീരകർഷകർ, അറവുശാലകളിലെ പണിക്കാർ, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ, ലാബോറട്ടറികളിൽ ബ്രൂസല്ലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവർ തുടങ്ങി തങ്ങളുടെ ജോലിസംബന്ധമായി മേൽപറഞ്ഞ മൃഗങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തുന്നവർക്കാണ് രോഗസാധ്യത കൂടുതൽ. മൃഗങ്ങളുമായും ഗർഭമലസിയ വിസർജ്യങ്ങൾ, മൂത്രം, ശവശരീരം ചാണകം തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോഴും മുൻകരുതൽ വേണം. പാസ്ച്യൂറൈസേഷൻ ചെയ്തോ തിളപ്പിക്കാതെയോ കുടിക്കുന്ന പാൽ, ബട്ടർ, വെണ്ണ, ചീസ് നല്ലതുപോലെ വേവിക്കാത്ത മാംസം, മാംസോത്പന്നങ്ങൾ എന്നിവ വഴിയും രോഗബാധയുണ്ടാകാം. കൂടാതെ ലാബോറട്ടറിയിൽ ബ്രൂസല്ല ബാക്ടീരിയ കൾച്ചർ ഉപയോഗിച്ച് ജോലി ചെയ്യുന്നവരും മുൻകരുതലെടുക്കണം.
ഇടയ്ക്കിടെ കൂടുകകയും കുറയുകയും ചെയ്യുന്ന പനിയാണിത്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും. ക്ഷീണം, തലവേദന, അമിത വിയർപ്പ്, ശരീരഭാരം കുറയൽ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മലബന്ധം, സന്ധിവേദന, നടുവേദന, തൊണ്ടവേദന, പ്ലീഹയുടെ വലിപ്പം കൂടുക, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാം. പുരുഷൻമാരിൽ വൃഷണക്കേട് ഉണ്ടാകുന്നു. സ്ത്രീകളിലെ ഗൽഭമലസൽ കൃത്യമായി സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ല. പുരുഷൻമാരിൽ വന്ധ്യതയും സ്ത്രീകളിൽ ഗർഭധാരണ പ്രശ്നങ്ങളും ഭീഷണിയാകും.
കന്നുകാലികളിൽ ഗർഭമലസൽ അവസാനഘട്ടങ്ങളിൽ കണ്ടാൽ രോഗബാധ സംശയിക്കണം. രക്‌തം, പാൽ എന്നിവയിലൂടെ രോഗം സ്‌ഥിരീകരിക്കാനുള്ള സംവിധാനം മൃഗസംരക്ഷണവകുപ്പിനുണ്ട്. രോഗം സ്‌ഥിരീകരിക്കാനുള്ള മാർഗരേഖ ലോക മൃഗാരോഗ്യസംഘടന നൽകുന്നു. രക്‌തപരിശോധന പാൽ പരിശോധന എന്നിവ വഴി രോഗബാധിതരെ കണ്ടെത്തുന്ന വിധത്തിലുള്ള ജാഗ്രതയാണ് ഏറെ പ്രധാനം. പുതുതായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മൃഗങ്ങളിൽ പരിശോധന നടത്തണം. സ്‌ഥിരമായ രോഗബാധയുള്ള സ്‌ഥലത്ത് 4,8 മാസം പ്രായത്തിൽ വാക്സിനേഷൻ നടത്താറുണ്ട്. രോഗം ഉറപ്പായാൽ മനുഷ്യത്വപരമായ മാർഗങ്ങൾ ഉപയോഗിച്ച് കൊല്ലുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള പ്രധാന മാർഗം. അനസ്തേഷ്യ കൊടുത്തു മയക്കിയോ മറ്റു നിർദ്ദേശിക്കപ്പെടുന്ന മാർഗങ്ങൾ ഉപയോഗിച്ച് (കാപ്റ്റീവ് ബോൾട്ട് പിസ്റ്റൾ)മയക്കിയോ വിദഗ്ധരുടെ മേൽ നോട്ടത്തിൽ വേദനയറിയാതെ കൊന്ന് ആഴത്തിൽ കുഴിച്ചു മൂടുകയോ, ഉയർന്ന മർദ്ദത്തിൽ ചൂടാക്കി വേവി ച്ചു പൊടിക്കുന്ന റെൻഡറിങ്ങ്് പ്രക്രിയ നടത്തുകയോ വേണം. കേന്ദ്ര പരിസ്‌ഥിതി വനം വകുപ്പിന്റെ കീഴിലുള്ള ജന്തുക്ഷേമബോർ ഡിന്റെ മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ പാലിക്കണം. മനുഷ്യരിലെ രോഗബാധ തടയാൻ മൃഗങ്ങളിലെ രോഗബാധ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കന്നുകാലികളിൽ നിന്നും ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ (പാൽ, മാംസം തുടങ്ങിയവ) പാസ്ചുറൈസേഷൻ ചെയ്തോ തിളപ്പിച്ചോ അല്ലെങ്കിൽ നന്നായി വേവിച്ചതിനുശേഷമോ മാത്രം ഉപയോഗിക്കണം. പ്രസവസമയത്തും കന്നുകാലികളുടെ ഗർഭമലസിയാലും കൈകൊണ്ട് തൊടരുത്. കൈയുറകൾ ധരിക്കണം. രോഗബാധയുടെ സാധ്യത കൂടുതലുള്ള സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവർ സംരക്ഷണ വസ്ത്രങ്ങൾ, സാമഗ്രികൾ എന്നിവ ഉപയോഗിക്കണം. ഗർഭാവശിഷ്ടങ്ങൾ, ഗർഭമലസിയതിന്റെ ബാക്കിഭാഗങ്ങൾ, മറുപിള്ള, മറ്റു വിസർജങ്ങൾ എന്നിവ അയഡിൻ, ക്ലോറിൻ എന്നിവ ഉപയോഗിച്ച് അണുനാശനം നടത്തി ആഴത്തിൽ കുഴിച്ചിടണം. ഫാമും, ചുറ്റുപാടുകളും കശാപ്പുശാലകളും കൃത്യമായി അണുനശീകരണം നടത്തണം.
ഡോ. സാബിൻ ജോർജ്‌ജ്
അസിസ്റ്റന്റ് പ്രഫസർ ഡിപ്പാർട്ട്മെന്റ് ഓഫ് എൽപിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
Latest News
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
Latest News
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top