സുമോ കപ്പയിൽ വിജയം കൊയ്ത് അജിത്
സുമോ കപ്പയിൽ വിജയം കൊയ്ത് അജിത്
Saturday, February 24, 2024 4:19 PM IST
വ്യത്യസ്തങ്ങളായ കൃഷി രീതികൾ സ്വീകരിച്ചു വിജയം നേടിയ യുവ കർഷകനാണ് പാലക്കാട് ഒറ്റപ്പാലം വാണിയംകുളം അടവക്കാട് വീട്ടിൽ കൃഷ്ണന്‍റെ മകൻ അജിത്(43).

കുളപ്പുള്ളിയിൽ പാട്ടത്തിന് എടുത്ത പന്ത്രണ്ട് ഏക്കർ കൃഷിഭൂമിയിലെ മണ്ണിൽ പൊന്നു വിളയിക്കുകയാണ് അജിത്. എട്ടുമാസം കൊണ്ടു വിളവെടുക്കാവുന്ന സുമോ കപ്പയാണ് അദ്ദേഹത്തിന്‍റെ കൃഷിയിലെ മുഖ്യ ആകർഷണം

രണ്ട് ഏക്കർ സ്ഥലത്താണ് സുമോ ഇനം കപ്പ കൃഷി ചെയ്തിരിക്കുന്നത്. രോഗപ്രതിരോധശേഷി കൂടുതലുള്ള ഇനമായ സുമോ കപ്പയ്ക്ക് ആവശ്യരേറെയാണ്. സാധാരണ നിലയിൽ രോഗ കീടങ്ങളൊന്നും ഇവയെ ബാധിക്കാറില്ല.

സുമോ കപ്പ ഒരു ചുവട് പറിച്ചാൽ തന്നെ 25 മുതൽ 30 കിലോ വരെ ലഭിക്കും. തന്‍റെ ജീവിതം കരുപ്പിടിപ്പിക്കാൻ സുമോ കപ്പ വഹിച്ച പങ്ക് ചെറുതല്ലെന്നും അജിത്ത് സ്മരിക്കുന്നു. ഇതിന്‍റെ തണ്ടുകൾ വില്പന നടത്തിയും അജിത്ത് ആദായമുണ്ടാക്കുന്നുണ്ട്.

ഷുഗർ ഫ്രീ കപ്പയും ഇദ്ദേഹം പരീക്ഷിക്കുന്നുണ്ട്. കൂവ, കസ്തൂരി മഞ്ഞൾ, പ്രതിഭ മഞ്ഞൾ, കരി മഞ്ഞൾ, പൊന്നാംകണ്ണി ചീര, ചുവന്ന ഇഞ്ചി, കരിഇഞ്ചി, മധുരക്കിഴങ്ങ്, പാൽചേന്പ്, കൂർക്ക എന്നിവയും അജിത്തിന്‍റെ പരിചരണത്തിൽ സമൃദ്ധമായി വിളയുന്നു.

ഉപയോഗ രഹിതമായി കിടന്നിരുന്ന ജലസംഭരണി കാർഷിക ആവശ്യങ്ങൾക്ക് ഉപകരിക്കത്തവിധം പരുവപ്പെടുത്തി ജലസേചന സൗകര്യം ഉറപ്പാക്കാനും അജിത്തിന് കഴിഞ്ഞത് നേട്ടമായി. കുളത്തിൽ നാടൻ വരാലുകളെയും വളർത്തുന്നുണ്ട്.




കൂവ പൊടിയാക്കിയും കസ്തൂരി മഞ്ഞൾ അരിഞ്ഞുണക്കിയും ആവശ്യക്കാർക്കു നേരിട്ടും കൊറിയർ വഴിയും എത്തിച്ചു കൊടുക്കുന്നുണ്ട്. കരിമഞ്ഞളും പൊന്നാംകണ്ണി ചീരയും കരി ഇഞ്ചിയും നേരിട്ട് എത്തിക്കുകയും ചെയ്യുന്നു.

മുഖകാന്തി വർധിപ്പിക്കുന്നതിനും സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാനുമാണ് പ്രധാനമായും കസ്തൂരി മഞ്ഞൾ ഉപയോഗിക്കുന്നത്. കരിയിഞ്ചി കായിക ഉത്തേജനത്തിനും. പലവിധ മരുന്നുകൾ ഉണ്ടാക്കാനും കരി ഇഞ്ചി ഉപയോഗിക്കുന്നു.

കോവിഡ് കാലത്ത് ഒട്ടുമിക്ക കർഷകർക്കും വലിയ തിരിച്ചടികളുണ്ടായെങ്കിലും സമ്മിശ്ര കൃഷികളിലൂടെ തനിക്ക് കോവിഡ് കാലത്തെ അതിജീവിക്കാൻ കഴിഞ്ഞെന്ന് അജിത് വെളിപ്പെടുത്തി.

ഒറ്റകൃഷി മാത്രം നടത്തിയിരുന്നുവെങ്കിൽ തനിക്കും വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നു. വാണിയംകുളത്ത് വീടിനോട് അനുബന്ധിച്ചുള്ള സ്ഥലത്തും ഇദ്ദേഹത്തിനു കൃഷിയുണ്ട്.

മധുരക്കിഴങ്ങും കൂർക്കയും പാൽചേന്പുമാണ് ഇവിടത്തെ പ്രധാന വിളകൾ. അച്ഛൻ കൃഷ്ണന്‍റെ പാത പിന്തുടർന്നാണു കാർഷിക രംഗത്ത് അജിത്തും എത്തിയത്. ഭാര്യ രഞ്ജിനിയും മകൾ അഞ്ജനയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

ഫോണ്‍: 9446235354

മംഗലം ശങ്കരൻകുട്ടി