കാലിത്തൊഴുത്ത് ഫുൾ, കുട്ടിക്കർഷകൻ ഹാപ്പി
കാലിത്തൊഴുത്ത് ഫുൾ, കുട്ടിക്കർഷകൻ ഹാപ്പി
Thursday, February 15, 2024 5:22 PM IST
അതിജീവനത്തിനായി ചെറുപ്രായത്തിൽ തന്നെ ക്ഷീരകൃഷിയിലേക്കു കാലെടുത്തു വച്ച ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറന്പിൽ മാത്യു ബെന്നിക്ക് പുതുവർഷത്തിലെ ആദ്യദിനം സമ്മാനിച്ചതു കരൾ പിളരും വേദന.

തീറ്റയായി നൽകിയ കപ്പത്തൊലിയിൽനിന്നു സയനൈഡ് വിഷ ബാധയേറ്റ് 13 പശുക്കൾ ഒന്നിനു പിറകെ ഒന്നായി ചത്തു വീണപ്പോൾ നിസഹായനായി നോക്കിനിൽക്കാനെ ആ കുട്ടികർഷകനു കഴിഞ്ഞുള്ളൂ.

സങ്കടമടക്കാനാവാതെ തളർന്നു വീണ മാത്യുവിന് താങ്ങായും തണലായും ഓടിയെത്തിയതു നിരവധി സുമനസുകൾ.

നാടൊന്നിച്ചു, സങ്കടം മാറി

കുട്ടിക്കർഷകനായ മാത്യു ബെന്നിയുടെ കണ്ണീരൊപ്പാൻ അനേകർ വീട്ടിലേക്ക് ഒഴുകിയെത്തി. നഷ്ടപ്പെട്ട പശുക്കൾക്കു പകരം മികച്ചയിനം പശുക്കളെക്കൊണ്ട് തൊഴുത്ത് നിറഞ്ഞു.

സാന്ത്വനവാക്കുകളുമായി വീട്ടിലെത്തിയ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കഐൽഡി ബോർഡിൽ നിന്ന് ഇൻഷ്വറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ നൽകുമെന്ന് അറിയിച്ചു.

കരുണയുടെ കരം നീട്ടിയെത്തിയ നടൻ ജയറാം പശുക്കളെ വാങ്ങുന്നതിനായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറു വർഷം മുന്പ് ജയറാമിനും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. 22 പശുക്കളെയാണ് ജയറാമിനു നഷ്ടമായത്.

ലുലു ട്രൂപ്പ് അഞ്ചുലക്ഷം, നടൻ പൃഥ്വിരാജ് രണ്ടുലക്ഷം, നടൻ മമ്മൂട്ടി ഒരുലക്ഷം, മിൽമ 45000 രൂപ, കത്തോലിക്ക കോണ്‍ഗ്രസ് ഹാർട്ട് ലിങ്ക്സ് ഗ്ലോബൽ ഒരു പശു, സിപിഎം മൂന്നു പശുക്കൾ തുടങ്ങി ചെറുതും വലുതുമായ നിരവധി സഹായങ്ങൾ മാത്യുവിന്‍റെ വീട്ടിലേക്ക് ഒഴുകിയെത്തി.



പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും ആശ്വാസ ദൂതമായി മാത്യുവിന്‍റെ വീട്ടിലെത്തി. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍റർ മാത്യുവിനു രണ്ടു വർഷത്തെ സൗജന്യ എൻട്രൻസ് പരിശീലനം നൽകുമെന്ന് അറിയിച്ചു.

പി.ജെ.ജോസഫ് എംഎൽഎ തന്‍റെ ഫാമിലെ ഗീർ ഇനത്തിൽപ്പെട്ട കരീനയെന്ന പശുവിനെയാണ് നൽകിയത്. ഇതിനൊപ്പം ഒൻപതു പശുക്കൾ കൂടി പുതുതായെത്തി. അങ്ങനെ പഴയതും പുതിയതുമായി മാത്യുവിന്‍റെ ഫാമിൽ ഇപ്പോൾ 19 പശുക്കളുണ്ട്.

ഫാം ആരംഭിച്ച് രണ്ടുവർഷം മുന്പ്

പിതാവ് ബെന്നിയുടെ ആകസ്മികമായ വേർപാടിനെത്തുടർന്ന് എട്ടാം ക്ലാസിൽ പഠിക്കുന്നതിനിടെ 13-ാം വയസിൽ ഉപജീവനത്തിനായാണ് മാത്യു കാലി വളർത്തൽ ആരംഭിച്ചത്. അറക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് മാത്യു.

പഠനവും തൊഴിലും സമന്വയിപ്പിച്ച് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നതിന്‍റെ ഉത്തമ മാതൃകയാണ് മാത്യുവിന്‍റെ ജീവിതം.

കഠിനാധ്വാനത്തിൽ ചാലിച്ച ജീവിതം

കഠിനാധ്വാനത്തിൽ ചാലിച്ചെടുത്ത ജീവിതമാണ് ഈ ചുണക്കുട്ടിയുടേത്. കൃത്യമായ ടൈംടേബിളുള്ള ദിനചര്യ. പുലർച്ചെ നാലിന് ഉണരും. വൈകാതെ തൊഴുത്തിലേക്ക്. ആദ്യം തൊഴുത്ത് വൃത്തിയാക്കും.


പിന്നീട് കറവയും പാൽ വിതരണവും. ഇതുകഴിഞ്ഞു വീട്ടിലെത്തി പശുക്കളെ കുളിപ്പിച്ചു തീറ്റ നൽകിയശേഷം ഭക്ഷണം കഴിച്ച് സ്കൂളിലേക്ക്. സ്കൂൾ വിട്ടാൽ നേരെ വീട്ടിലേക്ക്. കാപ്പി കുടിച്ച് ക്ഷീണം മാറ്റി വീണ്ടും പശു പരിപാലനത്തിൽ.



ഫാമിൽ നിന്ന് തിരിച്ചെത്തി കുളി കഴിഞ്ഞ് പഠനം. രാത്രി ഏറെ വൈകിയാകും ഉറക്കം. പഠിക്കാൻ സമയം കുറവായതിനാൽ ക്ലാസിൽ അധ്യാപകർ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേട്ടിരിക്കും. അതാണ് മാത്യുവിന്‍റെ പഠന രീതി.

ജേഷ്ഠൻ കാനഡയിൽ ഏർളി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ പഠനത്തിനു പോകാൻ തയാറെടുക്കുന്ന ജോർജും മാതാവ് ഷൈനിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അനുജത്തി റോസ്മേരിയും സഹായിക്കുമെങ്കിലും ഫാമിന്‍റെ നടത്തിപ്പ് പൂർണമായും മാത്യുവിന്‍റെ കൈകളിലാണ്.

ഉത്പാദനം 60 ലിറ്റർ വരെ

മാത്യുവിന്‍റെ ഫാമിൽ അടുത്തനാൾ വരെ 60 ലിറ്റർ പാലാണ് ഉത്പാദിപ്പിച്ചിരുന്നത്. വീടിനു സമീപത്തെ മിൽമ സൊസൈറ്റിയിലാണ് പാൽ കൊടുത്തിരുന്നത്. അങ്ങനെയിരിക്കെ, പശുക്കൾക്ക് നൽകിയ കാലിത്തീറ്റയിലെ രാസമാലിന്യം മൂലം ഉത്പാദനത്തിൽ ഗണ്യമായ കുറവ് വന്നു.

ഇതിനിടെ, ഹൃദയാഘാതം മൂലം പിതാവിന് അകാല വേർപാടും സംഭവിച്ചു. ഇതേത്തുടർന്നു പഠനത്തോടൊപ്പം ഫാമിന്‍റെ ഉത്തരവാദിത്വവും മാത്യു ഏറ്റെടുക്കുകയായിരുന്നു. ദുരന്തമുണ്ടാകും മുന്പു കിടാരികൾ ഉൾപ്പെടെ 22 കന്നുകാലികളാണു ഫാമിലുണ്ടായിരുന്നത്.

കപ്പത്തൊലിയിൽ നിന്നുള്ള സയനൈഡ് വിഷബാധയേറ്റ് 13 പശുക്കൾ കൂട്ടത്തോടെ ചത്തപ്പോൾ ഒൻപതെണ്ണത്തെ മാത്രമാണ് രക്ഷിക്കാനായത്. ഓരോ പശുവിനെയും കിടാരിയെയും പേരു ചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്.

കൊച്ചുറാണിയും, മഹാറാണിയും, ഐശ്വര്യ റാണിയും ഇരട്ടകളായ പൊന്നുവും, മിന്നുവും, മർത്തയും കണ്ണാപ്പിയുമെല്ലാം മാത്യുവിന്‍റെ ഹൃദയം കവർന്നിരുന്നു.

സഹോദരൻ ജോർജിനോടും സഹോദരി റോസ്മേരിയോടും ഉണ്ടായിരുന്ന അതേ സ്നേഹവും അടുപ്പവും ഫാമിലെ പശുക്കളോടും കിടാരികളോടും മാത്യുവിനുണ്ടായിരുന്നു. ഈ ഇഴയടുപ്പമാണ് ഞൊടിയിടയിൽ പൊട്ടിത്തകർന്നത്.



മോഹം വെറ്ററിനറി ഡോക്ടറാകാൻ

പഠനത്തിനിടെ പശു വളർത്തലിന് എങ്ങനെ സമയം ലഭിക്കുമെന്ന് മാത്യുവിനോട് ചോദിക്കുന്നവരുണ്ട്. അതിന് കുട്ടിക്കർഷകനായ മാത്യു നൽകുന്ന ഉത്തരമിതാണ്: "വേണേൽ ചക്ക വേരിലും കായ്ക്കും’ ഭാവി പഠനത്തെക്കുറിച്ചും മാത്യുവിന് ഏറെ സ്വപ്നങ്ങളുണ്ട്.

വെറ്ററിനറി ഡോക്ടറാകാൻ ആഗ്രഹിക്കുന്ന മാത്യു, ആ ലക്ഷ്യം മുന്നിൽക്കണ്ടാണു പഠനക്രമം ചിട്ടിപ്പെടുത്തിയിരിക്കുന്നത്.

ഫോണ്‍. 82898 21690.

ജോയി കിഴക്കേൽ