Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
Previous
Next
Karshakan
നൃത്തത്തിനൊപ്പം രൂപയ്ക്ക് കൃഷിയും അത്രമേൽ പ്രിയം
Thursday, February 8, 2024 3:58 PM IST
നൃത്തത്തിലും ചിത്രരചനയിലുമായിരുന്നു തീരെ ചെറുപ്പം മുതൽ കൊച്ചി വികെസി ചെറിയത്തറവീട്ടിൽ രൂപാ ജോസിനു കന്പം.
എന്നാൽ, ഏതാനും വർഷങ്ങൾക്കു മുന്‍പ്, തികച്ചും യാദൃശ്ചികമായി കൃഷിയിൽ എത്തിപ്പെട്ടതോടെ രൂപയുടെ ശ്രദ്ധ മുഴുവനും അതിലായി.
നൃത്തവും ചിത്രരചനയും നൽകുന്ന ഉണർവും ഉന്മേഷവും സന്തോഷവും ഒട്ടും കുറയാതെ കൃഷിയിൽ നിന്നും ലഭിക്കുമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
ബാബു- പുഷ്പ ദന്പതികളുടെ ഏക മകളായി കോൽക്കത്തയിലാണ് രൂപ ജനിച്ചത്. അവിടെത്തന്നെയായിരുന്നു വിദ്യാഭ്യാസവും. ഒപ്പം നൃത്തത്തിലും ചിത്രരചനയിലും മികച്ച പരിശീലനം നേടുകയും ചെയ്തു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എംബിഎയും നേടി വിവിധ സ്ഥലങ്ങളിൽ ജോലി നോക്കി. മലയാളികളായ മാതാപിതാക്കൾ വീട്ടാവശ്യത്തിനുള്ളവ കൃഷി ചെയ്തിരുന്നെങ്കിലും രൂപയ്ക്ക് അതിനോട് വലിയ താത്പര്യം ഉണ്ടായിരുന്നില്ല.
ഏഴു വർഷങ്ങൾക്കു മുന്‍പാണു കൊച്ചിയിൽ സ്ഥിരതാമസമാക്കിയത്. ഇടവേളകളിൽ കൗതുകത്തിനു വെറുതെ കൃഷിയിൽ ശ്രദ്ധിച്ചു തുടങ്ങി. ദിവസം കഴിയുന്തോറും അത് ആവേശമായി.
നൃത്തം പോലെ മനസിന് സുഖവും സന്തോഷവും പ്രദാനം ചെയ്യാൻ കൃഷിക്കും കഴിയുമെന്നു രൂപ തിരിച്ചറിയുകയായിരുന്നു. ഇതോടെ വിവിധ കർഷക കുട്ടായ്മകളിൽ പങ്കെടുക്കുന്നതു പതിവാക്കി.
അതുവഴി പുത്തൻ കൃഷി അറിവുകൾ സ്വന്തമാക്കി. രണ്ടു വർഷം കൊണ്ടു തന്റേതായ രീതിയിൽ ഒരു അടുക്കളത്തോട്ടം അവർ രൂപപ്പെടുത്തിയെടുത്തു. ആറ് സെന്റിൽ പണി തീർത്ത വീടിന്റെ ടെറസാണ് കൃഷിക്കു തെരഞ്ഞെടുത്തത്.
പച്ചക്കറികളിലായിരുന്നു തുടക്കം. കർഷക ഗ്രുപ്പിലെ അംഗങ്ങളുമായി സംസാരിച്ച് കൃഷി രീതികൾ മനസിലാക്കി. കറി വയ്ക്കാൻ കുറഞ്ഞത് അരക്കിലോ പച്ചക്കറിയെങ്കിലും വേണമെന്ന പഴയ സങ്കല്പത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് പുതിയ രീതി.
രണ്ടോ മൂന്നോ വെണ്ടയ്ക്ക കിട്ടിയാലും ഒരു കറിയാക്കാം എന്നതാണ് പുതിയ സമീപനം. നട്ടു നനയ്ക്കുന്നതിൽ നിന്ന് എന്തു കിട്ടിയാലും അളവ് നോക്കാതെ പാചകം ചെയ്യാമെന്ന ശീലം അങ്ങനെ രൂപയും നേടിയെടുത്തു.
ഗ്രോബാഗുകളിലായിരുന്നു ആദ്യകാല കൃഷി. പിന്നീട് സ്വന്തമായ ഒരു കൃഷിരീതി ചിട്ടപ്പെടുത്തി. തുള്ളിനന ഏർപ്പെടുത്തിയതോടെ അധ്വാനഭാരം കുറഞ്ഞു. തിരിനയിലും പരീക്ഷണം നടത്തി.
ടെറസ് കൃഷിക്ക് ഈ രണ്ടു രീതികളും രൂപ ഉപയോഗപ്പെടുത്തുന്നു. വിവിധതരം പച്ചക്കറികളും ചീരയിനങ്ങളും ഫലവർഗങ്ങളുമെല്ലാം ടെറസിൽ വളർന്ന് ഫലം തന്നു തുടങ്ങിയതോടെ രൂപ സോഷ്യൽ മീഡിയയിലും താരമായി.
കൃഷിയിൽ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയതോടെ അല്പം സ്ഥലം വേണമെന്ന മോഹം മനസിനെ അലട്ടാൻ തുടങ്ങി. അങ്ങനെ വീടിനു മുന്നിൽ രണ്ട് സെന്റ് സ്ഥലം കൂടി വാങ്ങി. അതിലൊരു പോളി ഹൗസും ഒരുക്കി.
വിവിധതരം പച്ചക്കറികൾ, ശീതകാലവിളകൾ, വെള്ള കാച്ചിൽ, വയലറ്റ് കാച്ചിൽ, നൂറാൻ കിഴങ്ങ്, തിപ്പലി, വെറ്റില, വേൽചീര, സൗഹൃദച്ചീര, സുന്ദരിച്ചീര, ചൈനീസ് കാബേജ്, ലെമണ്‍, മാവ് തുടങ്ങി ഇരുപത്തിയഞ്ചിലേറെ ഇനങ്ങൾ മാറിമാറി കൃഷി ചെയ്യുന്നു.
അക്വാപോണിക്സ്
ടെറസിൽ തുള്ളി നനയും തിരി നനയും പിന്തുടരുന്നതിനൊപ്പം അല്പം മീനും പച്ചക്കറികളും ഒന്നിച്ചായാലോ എന്ന തോന്നലിനെ തുടർന്നാണ് അക്വാപോണിക്സ് ആരംഭിച്ചത്.
മണ്ണും കീടനാശിനികളും രാസവളങ്ങളും ഇല്ലാതെ കുറഞ്ഞ സ്ഥലത്ത് പച്ചക്കറികളും മീനും വളർത്താൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
കിഴങ്ങ് വർഗങ്ങളൊഴികെ എല്ലാത്തരം പച്ചക്കറികളും ഈ രീതിയിൽ വളർത്താൻ കഴിയും. 500 ലിറ്ററിന്റെ ടാങ്കാണ് അക്വാപോണിക്സിന് ഉപയോഗിക്കുന്നത്. ടാങ്കിൽ 50 തിലോപ്പിയ മീനുകളുണ്ട്.
ടാങ്കിന് മുകളിലെ ട്രേയിൽ ഉരുളൻ കല്ലുകൾ നിരത്തിയിരിക്കുന്നു. ചെടികൾ മറിഞ്ഞു പോകാതിരിക്കാനാണത്. ഇലവർഗത്തിൽപ്പെട്ട ഇനങ്ങളാണ് ഇതിൽ മാറിമാറി നടുന്നത്.
മത്സ്യങ്ങളുടെ വിസർജ്യം ചെടികൾക്ക് വളമാകുന്ന രീതിയാണ് അക്വാപോണിക്സിലുള്ളത്. വിസർജ്യത്തിൽ ചെറിയ അളവ് ഫോസ്ഫറസും പൊട്ടാഷും ന്യൂട്രിയൻസും ഉണ്ട്.
വെള്ളത്തിലെ ഈ പോഷകഘടകങ്ങൾ ചെടികൾ വലിച്ചെടുത്ത് ആരോഗ്യത്തോടെ വളരുന്നു. ശുദ്ധമായ വെള്ളം തിരിച്ചു ടാങ്കിലെത്തുകയും ചെയ്യും.
ഓരോ വിളവെടുപ്പ് കഴിയുന്പോഴും ടാങ്കും ട്രേയും ശുദ്ധീകരിക്കും. ട്രേയിൽ നിരത്തിയ ഉരുളൻ കല്ലുകൾ വൃത്തിയാക്കിയ ശേഷമാണ് അടുത്ത നടീലിന് ഉപയോഗിക്കുന്നത്.
ടവർ കൃഷി
കുറഞ്ഞ സ്ഥലത്തു നിന്നു കൂടുതൽ വിളവ് നേടാൻ സഹായിക്കുന്ന ടവർ കൃഷിയും അക്വാപോണിക്സിനോടൊപ്പം ആരംഭിച്ചതോടെ രൂപയുടെ കൃഷി കൂടുതൽ വിപുലമായി.
ടവർ കൃഷിക്ക് വലക്കൂട് കൃഷിയെന്നും പേരുണ്ട്. ഒരടി ചുറ്റളവിൽ, അഞ്ചടി ഉയരത്തിൽ കന്പി വല മുറിച്ചു ചുരുട്ടി കെട്ടുന്നതാണ് ഈ രീതിയുടെ ആദ്യപടി. പിന്നീട് ഇത് ഗ്രീൻ നെറ്റു കൊണ്ടു പൊതിഞ്ഞ് നിലത്ത് ഉറപ്പിക്കും.
അതിനുശേഷം രണ്ടിഞ്ച് അകലത്തിൽ അടി മുതൽ മുകൾ വരെ ചെറിയ ദ്വാരങ്ങൾ ഇട്ട ഒരിഞ്ച് പിവിസി പൈപ്പ് വലക്കൂടിന്റെ നടുവിൽ ഉറപ്പിക്കും. പിന്നീട് നടീൽ മിശ്രിതം നിറയ്ക്കും. കംബോസ്റ്റും പച്ചിലകളും മണ്ണും മിക്സ് ചെയ്താണു മിശ്രിതം തയാറാക്കുന്നത്.
ശീമക്കൊന്നയുടെ ഇലകളാണ് ഏറ്റവും ഉത്തമം. ഈ ടവറിൽ കൃത്യമായ അകലത്തിൽ മുകൾ മുതൽ താഴെ വരെ വിവിധ പച്ചക്കറികൾ നടാം. നടുവിൽ സ്ഥാപിച്ച പൈപ്പിലൂടെ വളവും വെള്ളവും കൃത്യമായി നൽകുകയും ചെയ്യാം.
കാബേജ്, കാരറ്റ്, വിവിധ ഇലവർഗങ്ങൾ തുടങ്ങിയവ മാറിമാറി കൃഷി ചെയ്യാം. വിളവെടുപ്പിന് ശേഷം ടവറിലെ മണ്ണ് മാറ്റി വീണ്ടും മിശ്രിതം നിറച്ചാണ് പുതിയ ചെടികൾ നടുന്നത്.
ഹൈഡ്രോപോണിക്സ്
വിദേശരാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഹൈഡ്രോപോണിക്സ് കൃഷിയും ടെറസിൽ സ്ഥാപിച്ചിട്ടുണ്ട്. മണ്ണില്ലാതെ ചെടികൾക്ക് ആവശ്യമായ പോഷക വസ്തുക്കൾ വെള്ളത്തിലൂടെ നൽകി സസ്യപരിപാലനം നടത്തുന്ന രീതിയാണിത്.
മണ്ണ് വഴിയുള്ള കീടബാധ തടയാമെന്നതാണ് പ്രധാന ഗുണം. വലിയ ചെടികൾക്ക് ഈ രീതി പറ്റില്ലെങ്കിലും ഒട്ടു മിക്ക പച്ചക്കറികളും ഹൈഡ്രോപോണിക്സ് വഴി വളർത്തിയെടുക്കാം.
ഇവിടെ ഉപയോഗിക്കുന്ന വെള്ളവും വീണ്ടും ഉപയോഗിക്കാൻ കഴിയും. ഹൈഡ്രോപോണിക്സ് യൂണിറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. 48 ചെടികൾ നടാൻ കഴിയുന്ന ഒരു യൂണിറ്റിന് 23,000 രൂപയോളം വില വരും.
പച്ചയ്ക്കു കഴിക്കാവുന്ന വിദേശിയും സ്വദേശിയുമായ നിരവധി ഇലവർഗങ്ങളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്.
ആവിയിൽ പുഴുങ്ങി കഴിക്കാൻ കഴിയുന്നതും ധാരാളം. ചീര, പാലക്, ബ്രോക്കോളി കോളിഫ്ളവർ, കാബേജ് തുടങ്ങിയവയാണ് ഹൈഡ്രോപോണിക്സിലെ താരങ്ങൾ.
ഗ്രോബാഗുകളെ ഒഴിവാക്കി ശുദ്ധജല ക്യാനുകളുടെ മുഗൾ ഭാഗം മുറിച്ചു മാറ്റി അതിലാണു കൃഷി. ഭംഗിക്കും പൂപ്പൽ പിടിക്കാതിരിക്കാനും ക്യാനുകൾക്കു പച്ച പെയിന്റ് അടിച്ചിട്ടുണ്ട്.
പേര, മുന്തിരി, ഓറഞ്ച്, നാരകം, ഡ്രാഗണ്‍ഫ്രൂട്ട്, സപ്പോട്ട, സ്വീറ്റ് അന്പഴങ്ങ, ഞാവൽ, ജാംഫ്രൂട്ട്, ആപ്പിൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവ വലിയ ഡ്രമ്മുകളിലാണ് വളർന്നു നിൽക്കുന്നത്.
ദിവസവും രാവിലെ യോഗയും തുടർന്ന് വീട്ടുജോലികളും പൂർത്തിയാക്കിയ ശേഷമാണ് രൂപ കൃഷി പരിചരണത്തിന് ഇറങ്ങുന്നത്.
ഇതിനിടയിൽ നൃത്തപരിപാടികൾക്കും മോഡലിംഗിനും ഡ്രോയിംഗ് ആൻഡ് പെയിന്റിംഗിനും കുട്ടികളെ പഠിപ്പിക്കുന്നതിനും വായനയ്ക്കും കവിതാരചനയ്ക്കുമൊക്കെ അവർ സമയം കണ്ടെത്തുന്നു.
ബ്രെഡ്നട്ട്
കടപ്ലാവ് പോലെയുള്ള ഒരു വൃക്ഷവിളയാണ് ബ്രെഡ്നട്ട്. മരത്തിന്റെ രൂപവും സ്വഭാവവുമെല്ലാം കടപ്ലാവിന്റേതു പോലെ തന്നെ. ചക്കച്ചുളപോലെ തോന്നുന്ന കരുക്കളോടുകൂടിയ ഫലങ്ങളാണ് ഇതിനുള്ളത്.
നാട്ടിൽ ഇതിനെ പ്ളാത്തചക്ക എന്നു വിളിക്കും. ഇടിച്ചക്ക പോലെ കറിക്ക് ഉപയോഗിക്കാൻ പറ്റിയതാണ്. ആമസോണ്‍ വനാന്തരങ്ങളിലാണ് ഇതു കൂടുതലായും കാണപ്പെടുന്നത്. പഴമായും സൂപ്പ് നിർമാണത്തിനും ഉപയോഗിക്കാറുണ്ട്.
ന്യൂഗിനിയയിലെ പ്രധാന വിളകളിൽ ഒന്നാണ്. ഫിലിപ്പീൻസ്, ദക്ഷിണേഷ്യ, കരീബിയ, മധ്യ-തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ബ്രെഡ്നെട്ട് ഫലങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇതിന്റെ വിത്തുകൾ വറുത്തും പൊടിച്ചും ഉപയോഗിക്കാം. പച്ചിലകളും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കോഴിക്കാഷ്ടവുമാണ് വളമായി നൽകുന്നത്. പൊതുവെ രോഗകീടബാധകൾ കുറവാണ്.
പരാഗണം ഉറപ്പ് വരുത്താൻ ചെറുതേനീച്ച കോളനികളും കൃഷിയിടത്തിൽ സംരക്ഷിക്കുന്നുണ്ട്. പൂത്തു നിൽക്കുന്ന പാരിജാതം പരാഗണത്തെ സഹായിക്കുമെന്നാണു രൂപയുടെ അഭിപ്രായം.
പാരിജാതത്തിന്റെ സമീപത്തുള്ള വിളകളിൽ അധിക വിളവ് ലഭിക്കുന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തന്റെ കൃഷി രീതികളും അനുഭവങ്ങളും പങ്കുവയ്ക്കാനും വിത്തുകൾ നൽകാനും രൂപ എപ്പോഴും തയാറാണ്.
നിലമൊരുക്കലും മിശ്രിതം തയാറാക്കലും ഭർത്താവ് ജിമ്മി ജോസാണ് ചെയ്യുന്നത്. മകൾ റിയയും റൈനയും ഒഴിവ് സമയങ്ങളിൽ സഹായത്തിന് എത്തും.
ഫോണ്‍: 98959 64957
നെല്ലി ചെങ്ങമനാട്
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
Latest News
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
ആലപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
Latest News
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
ആലപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top