രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
Tuesday, March 19, 2024 12:36 PM IST
ജയിംസ് ചൊവ്വാറ്റുകുന്നേൽ
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരോഗങ്ങൾ വ്യാപകമാകാൻ കാരണമാകാറുണ്ട്. ഇതുവഴി അവയുടെ ഇലകൾ പൂർണമായോ ഭാഗികമായോ നശിച്ചുപോകുകയും ചെയ്യും.

കാലവർഷത്തോടൊപ്പമുള്ള അകാല ഇലകൊഴിച്ചിൽ, കൊളറ്റോട്രിക്കം സർക്കുലാർ മൂലമുള്ള ഇലപ്പൊട്ടു രോഗം, മഴക്കാലത്ത് തളിരിലകളെ ബാധിക്കുന്ന കൊളിറ്റോട്രിക്കം, വേനൽക്കാലത്ത് പുതുതായി വരുന്ന തളിരിലകളെ ബാധിക്കുന്ന പൊടിക്കുമിൾ രോഗം, കൊറിനിസ്പോറ കാസിക്കോള മൂലമുള്ള ഇലരോഗം, ത്രെഡ് ബ്ലൈറ്റ് എന്ന നൂൽക്കെട്ടു രോഗം തുടങ്ങിയവയാണ് റബറിനെ ബാധിക്കുന്ന പ്രധാന ഇല രോഗങ്ങൾ.

കുമിളുകൾ മൂലമുണ്ടാകുന്ന മേൽപ്പറഞ്ഞ ഇല രോഗങ്ങളെല്ലാം റബറിന്‍റെ വളർച്ചയെയും ഉത്പാദനത്തെയും ഏറെ ദോഷകരമായി ബാധിക്കും. രോഗങ്ങൾക്ക് പ്രതിരോധമാർഗങ്ങൾ ഉണ്ടെങ്കിലും ഇവയുടെ ആക്രമണം പല കാലങ്ങളായി വരുന്നതിനാൽ മരുന്നുകൾ പ്രയോഗിച്ച് നിയന്ത്രിക്കുക അത്ര എളുപ്പമല്ല.

എന്നാൽ, അത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗമാണ് ക്രൗണ്‍ ബഡിംഗ്. രോഗപ്രതിരോധശേഷിയുള്ള റബറിനങ്ങൾ അത്യുത്പാദന ശേഷിയുള്ളവയ്ക്കു മേൽ കുട പോലെ നിന്നു സംരക്ഷണം നൽകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

ഉത്പാദനശേഷിയുള്ള റബർ ഇനങ്ങൾക്ക് പൊതുവേ രോഗപ്രതിരോധശേഷി കുറവാണ്. എന്നാൽ, ചില റബർ ഇനങ്ങൾക്ക് രോഗപ്രതിരോധശേഷി കൂടുതലുണ്ടെങ്കിലും ഉത്പാദനശേഷി കുറവായിരിക്കും.

ഈ രണ്ടിനങ്ങളുടെയും നല്ല ഗുണങ്ങൾ ഒരുമിച്ച് ഒരു മരത്തിൽ കൊണ്ടുവരികയാണ് ക്രൗണ്‍ബഡിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്പാദനശേഷി കൂടിയ RRII 417, 430 എന്നിങ്ങനെയുള്ള ഏതെങ്കിലും ഇനത്തിന്‍റെ തൈത്തണ്ടിൽ 7-8 അടി (2.1-2.4 മീ) ഉയരത്തിൽ, രോഗപ്രതിരോധശേഷിയുള്ള മറ്റൊരിനം ക്രൗണ്‍ ബഡ് ചെയ്തു വളർത്തു ന്നതാണു രീതി.

ബ്രസീലിയൻ ഇനമായ FX 516 എന്ന ക്ലോണ്‍ ആണ് റബർബോർഡ് ശിപാർശ ചെയ്യുന്നത്. ഈയിനത്തിന് റബറിനെ ബാധി ക്കുന്ന വിവിധ ഇലരോഗങ്ങൾക്കെതിരെ നല്ല പ്രതിരോധശേഷിയും തടി വളർച്ചയുമുണ്ട്.

ഇങ്ങനെ ക്രൗണ്‍ബഡ് ചെയ്യുന്പോൾ, ആ റബർ മരത്തിന്‍റെ ടാപ്പു ചെയ്യുന്ന ഭാഗത്തെ തായ്ത്തടി ഉത്പാദനശേഷി കൂടിയ ഇനത്തിന്‍റെയും മണ്ട ഭാഗം രോഗപ്രതിരോധ ശേഷിയുള്ള മറ്റൊരിനത്തിന്‍റെയുമാകും.

മരങ്ങൾ വളരുന്പോൾ, അവയിൽ മുകൾഭാഗത്ത് രോഗബാധയില്ലാത്ത നല്ല ഇലകൾ നിൽക്കുന്നതിനാൽ റബറിന് നല്ല വളർച്ച ലഭിക്കും. നേരത്തെ ടാപ്പിംഗിനുള്ള വണ്ണമെത്തുകയും നല്ല ഉത്പാദനം ലഭിക്കുകയും ചെയ്യും. വേനൽ ക്കാലത്തും ഉത്പാദനം കുറയില്ല.

ക്രൗണ്‍ ബഡ് ചെയ്ത തോട്ടത്തിൽ നല്ല തണൽ ലഭിക്കുന്നതിനാൽ കളകളുടെ വളർച്ച കുറയും. അതിനാൽ കളയെടുപ്പിനുള്ള ചെലവും കുറയും. സ്പ്രേയിംഗും ഡസ്റ്റിംഗും ഒഴിവാക്കാമെന്നതിനാൽ അന്തരീക്ഷ മലിനീകരണമെന്ന ആശങ്ക ഇല്ലാതാകുകയും ചെയ്യും. ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം 1970-ലാണ് ക്രൗണ്‍ ബഡിംഗ് പരീക്ഷണങ്ങൾ ആരംഭിച്ചത്.

ക്രൗണ്‍ബഡ് രീതികൾ

1. തോട്ടത്തിൽ

തോട്ടത്തിൽ നട്ടുവളർത്തിയ റബറിൽ ക്രൗണ്‍ബഡ് ചെയ്യുന്ന രീതിയാണ് ആദ്യകാലം മുതൽ അനുവർത്തിച്ചുവരുന്നത്. ഉത്പാദനശേഷി കൂടിയ റബർ ഇനത്തിന്‍റെ രണ്ടു തട്ടുകൾ വളർന്ന കൂടത്തൈകളോ കപ്പുതൈകളോ മെയ്, ജൂണ്‍ മാസങ്ങളിൽ തോട്ടത്തിൽ നട്ടുപിടിപ്പിക്കുക.

ശരിയായ രീതിയിൽ വളപ്രയോഗവും രോഗപ്രതിരോധ നടപടികളും സ്വീകരിക്കണം. ഒരു വർഷം പ്രായമാകുന്പോൾ തൈകൾക്ക് 10-13 അടി (3-4 മീ.) ഉയരം വയ്ക്കും. തൈകളിൽ ഒന്പതടിയിൽ താഴെ ശാഖകൾ വളരാൻ അനുവദിക്കരുത്.


ഈ തൈകളിൽ മെയ്, ജൂണ്‍ മാസങ്ങളിൽ ക്രൗണ്‍ ബഡ് ചെയ്യാം. ചുവട്ടിൽ നിന്ന് 7-8 അടി (2.1-2.4 മീ) ഉയരത്തിൽ രണ്ട് ഇലത്തട്ടുകൾക്കിടയിൽ വേണം ഒട്ടിക്കാൻ. ക്രൗണ്‍ബഡ് ചെയ്യുന്പോൾ തൈകളുടെ തെക്കോ വടക്കോ വശങ്ങളിൽ ഒട്ടിക്കണം.

കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള വെയിൽ ഒട്ടു കണ്ണുകളിൽ പതിച്ചു കണ്ണുകൾ നശിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 6-8 മാസം പ്രായമുള്ള ഒട്ടു കന്പിൽ നിന്നെടുക്കുന്ന തവിട്ടുനിറമോ പച്ചനിറമോ ഉള്ള ഇലക്കണ്ണുകളാണ് ഒട്ടിക്കേണ്ടത്.

ഒട്ടിക്കുന്പോൾ നോട്ടത്തിനു ഭംഗം വരുത്തുന്ന 3-4 ഇലകൾ മുറിച്ചു മാറ്റാം. ഒട്ടിച്ച് 20-22 ദിവസം കഴിയുന്പോൾ, ഒട്ടിക്കുന്നതിനുപയോഗിച്ച പോളീത്തീൻ നാട അഴിച്ചു മാറ്റണം.

അനുകൂല കാലാവസ്ഥയിൽ ഒട്ടിച്ചാൽ 90-95 ശതമാനം ഒട്ടുകളും പിടിച്ചു കിട്ടും. ഒട്ട് പിടിക്കാത്തവയിൽ ആദ്യം ഒട്ടിച്ചതിന്‍റെ മറുവശത്ത് ഒട്ടിച്ച ഭാഗത്തിന്‍റെ താഴെയായി വീണ്ടും ഒട്ടിക്കാം.

എല്ലാ തൈകളിലും ഒട്ടുപിടിച്ച ശേഷം, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഒട്ടിച്ച ഭാഗത്തുനിന്ന് ആറിഞ്ച് (15 സെ. മീ) മുകളിൽ വച്ച്, ചെറിയ അറക്കവാൾ കൊണ്ട് അറുത്ത് തൈകളുടെ തലഭാഗം മാറ്റണം. പോളിത്തീൻ നാട അഴിച്ചുമാറ്റി, രണ്ടാഴ്ചയ്ക്കുശേഷം മാത്രമേ തലയ്ക്കം മുറിക്കാവൂ.

എല്ലാ തൈകളും ഒരേസമയം മുറിച്ചുവിട്ടാൽ പിന്നീടുള്ള സംരക്ഷണത്തിന് സൗകര്യമുണ്ട്. തൈകളിൽ ഒട്ടുകണ്ണിൽ നിന്നല്ലാതെ മുളച്ചുവരുന്ന മുളകളെല്ലാം നീളമുള്ള ഒരു കത്തികൊണ്ട് തായ്ത്തണ്ടിൽ ചേർത്ത് മുറിച്ചുനീക്കണം.

ഒട്ടുകണ്ണിൽ നിന്നുള്ള മുള എട്ടിഞ്ചോളം (ഒരു ചാണ്‍) നീളത്തിൽ വളരുന്പോൾ മുള തായ്ത്തണ്ടിലേക്ക് ഒരിഞ്ചോളം അടുപ്പിച്ച്, വണ്ണമുള്ള ചാക്കുനൂൽ ഉപയോഗിച്ച് തായ്ത്തണ്ടുമായി കെട്ടിക്കൊടുക്കണം. മുള മൂത്തശേഷം അടുപ്പിച്ചാൽ അടർന്നുപോകാനിടയുണ്ട്.

മുളകൾ നേരെ മുകളിലേക്ക് വളരുന്നതിനും അടർന്നു പോകാതിരിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ കെട്ടുന്നത്. മുള രണ്ടു തട്ടുകൾ വളർന്ന ശേഷം ചാക്കുനൂൽ അഴിച്ചുമാറ്റാം.

ക്രൗണ്‍ബഡുകളിൽ നിന്ന് മുളച്ചുവരുന്ന മുളകളിൽ രോഗബാധയുണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ, അവയിൽ മരുന്ന് തളിക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ക്രൗണ്‍ബഡ് ചെയ്ത് വളർത്തിയാൽ അഞ്ചാം വർഷം 90 ശതമാനം മരങ്ങളും ടാപ്പ് ചെയ്യാം.

2. നഴ്സറിയിൽ

തോട്ടത്തിൽ തൈകൾ നടേണ്ടതിന് തലേവർഷം വലിയ പോളിത്തീൻ കൂടകളിലോ വലിയ റൂട്ട്ട്രെയ്നർ കപ്പുകളിലോ ഒട്ടുതൈകൾ നട്ടുവളർത്തി, അവയിൽ ക്രൗണ്‍ബഡ് ചെയ്തശേഷം തോട്ടത്തിൽ നടാം.

കപ്പുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദം. മെയ്, ജൂണ്‍ മാസങ്ങളിൽ ചകരിച്ചോർ നിറച്ച കപ്പുകൾ, നിശ്ചിത അകലത്തിൽ നഴ്സറിയിലെ മണ്ണിൽ താഴ്ത്തി വയ്ക്കുക. മണ്ണിൽ വച്ച കപ്പുകളിൽ ഒരു തട്ട് വളർന്ന കപ്പു തൈകൾ നടുക.

പിറ്റേവർഷം മെയ്, ജൂണ്‍ മാസങ്ങളിൽ തൈകളിൽ ക്രൗണ്‍ബഡ് ചെയ്യാം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തൈകളുടെ തലയ്ക്കം മുറിച്ചുമാറ്റിയശേഷം, തൈകൾ പിഴുതെടുത്ത് കുഴികളിൽ നടാം. പിന്നീടുള്ള സംരക്ഷണം മുന്പു പറഞ്ഞ പ്രകാരം തന്നെ നടത്തിയാൽ മതിയാകും.

ഫോണ്‍: 94466 65060