ബംഗളൂരു നഗരത്തിലെ വിചിത്രമായ സൈന്‍ ബോര്‍ഡുകള്‍
Monday, February 26, 2024 3:25 PM IST
റോഡ് അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന കാഴ്ചയാണല്ലൊ കാണാനാകുന്നത്. ആളുകള്‍ എത്ര ശ്രദ്ധിച്ചാലും മറ്റാരെങ്കിലും നിമിത്തം അപകടത്തില്‍പ്പെടും. അതായത് റോഡ് നിയമങ്ങള്‍ എല്ലാവരും കൃത്യമായി പാലിച്ചാല്‍ മാത്രമാണ് അപകടങ്ങള്‍ നല്ല ശതമാനവും കുറയ്ക്കാന്‍ കഴിയുക.

അതിനാല്‍ യാത്രക്കാരെയും ഡ്രൈവര്‍മാരേയും ബോധവത്ക്കരിക്കാനായി നിരവധി വഴികള്‍ അധികൃതര്‍ ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ ഏറ്റവും വേറിട്ട ശെശലികള്‍ സ്വീകരിക്കുന്ന ഒരു നഗരമാണ് ബംഗളൂരു. അത്രയധികം ട്രാഫിക് പ്രശ്‌നങ്ങളും ജനങ്ങളുമുള്ള ആ നഗരത്തിന് അത് അനിവര്യമാണുതാനും.

നമ്മള്‍ സാധാരണയായി വഴിയില്‍ കാണുന്ന സെെന്‍ ബോര്‍ഡുകളില്‍ "വേഗം കുറയ്ക്കുക', "യൂ ടേണ്‍' എന്നൊക്കെയാണല്ലൊ കാണാറ്. എന്നാല്‍ ബംഗളൂരുവില്‍ ഉള്ള ഒരു ചൂണ്ടുപലകയിലെ എഴുത്ത് സ്വല്‍പം വ്യത്യാസമാണ്.

അതില്‍ "ഒരാളെ വീടുവരെ പിന്തുടരുക' എന്നര്‍ഥം വരുന്ന "ഫോളോ സംവണ്‍ ഹോം' എന്നാണുണ്ടായിരുന്നത്. ഇതെന്ത് ഉപദേശമെന്ന് ആരുമൊന്ന് ഞെട്ടും. എന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോഴാണ് ഇതിനൊപ്പമുള്ള എഴുത്തുകളും കാണാന്‍ കഴിയുന്നത്.

"ഫോളോ ട്രാഫിക് റൂള്‍സ് സംവണ്‍ ഈസ് വെയ്റ്റിംഗ് അറ്റ് ഹോം ഫോര്‍ യു' എന്നാണതിലെ മൊത്തം വാചകം. അതായത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക. നിങ്ങള്‍ക്കായിപ്രിയമുള്ള ആരോ വീടുകളില്‍ കാത്തിരിക്കുന്നു എന്നാണ് അര്‍ഥം.

എന്തായാലും കുഴപ്പത്തിലാക്കുന്ന ഈ സൈന്‍ ബോര്‍ഡ് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. "ഡ്രൈവിംഗിനിടെ ഈ ബോര്‍ഡ് കാണുമ്പോള്‍ ഇതന്തെന്ന് ചിന്തിച്ച് ആളുകളുടെ ശ്രദ്ധ മാറിപ്പോകും' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.