ഓട്ടോ ഡ്രൈവര്‍ വക ചറപറാ ഇംഗ്ലീഷ്, സായിപ്പ് ഞെട്ടിത്തരിച്ചു; വെെറൽ കാഴ്ച
Monday, March 11, 2024 12:59 PM IST
നമ്മുടെ നാട്ടിന്‍പുറത്തും തിരക്കുള്ള കവലകളിലുമൊക്കെ ഒരു ഓരത്തായി കാണാന്‍ കഴിയും; ഒരു കൂട്ടം ഓട്ടോ റിക്ഷാകളെ. സവാരിക്കാരെ കാത്തുനില്‍ക്കുന്ന അതിലെ ഡൈവ്രര്‍മാരെക്കുറിച്ച് ഒട്ടുമിക്കവരും മനസില്‍ വിചാരിക്കുന്ന ഒരു വാചകമാണ് "സാധാരണക്കാര്‍'.

"അവര്‍ക്ക് വലിയ പഠിത്തം ഇല്ലാത്തതിനാൽ ഈ ജോലിക്ക് എത്തി' എന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്നാല്‍ "പുറം താളുകൊണ്ട് പുസ്തകത്തെ അളക്കരുത്'എന്നാണല്ലൊ. അത്തരത്തിലുള്ള ഒരു ഞെട്ടിക്കല്‍ നടത്തിയ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ കാര്യമാണിത്.

സംഭവം അങ്ങ് കൊച്ചിയിലാണെന്നാണ് സൂചന. ഈ നഗരം പരിചയമില്ലാത്ത സാക്കി എന്ന യുകെ പൗരന്‍ തന്‍റെ കാമറയുമായി വഴിയിലിറങ്ങുകയുണ്ടായി. അദ്ദേഹം വഴിയില്‍ കണ്ട ഒരു ഓട്ടോഡ്രൈവറോട് അടുത്ത് എവിടെയാ എടിഎം എന്ന് തിരക്കുന്നു.

എന്നാല്‍ സായിപ്പിനെ പോലും ഞെട്ടിച്ച് നല്ല മണിമണിയായി ഇംഗ്ലീഷില്‍ ഡ്രൈവര്‍ മറുപടി നല്‍കി. അഷ്‌റഫ് എന്നുപേരുള ഓട്ടോക്കാനാണ് ഇത്തരത്തില്‍ നെറ്റിസനേയും ഞെട്ടിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ സമീപത്തുള്ള എടിഎം പ്രവര്‍ത്തിക്കില്ലെന്നും മറ്റൊരു എടിഎമ്മില്‍ താന്‍ എത്തിക്കാമെന്നും അഷ്റഫ് സാക്കിനോട് പറയുന്നു. എന്നാല്‍ സാക്ക് ആദ്യം തയാറാകുന്നില്ല. പക്ഷേ ഈ ഡ്രൈവറുടെ ഇംഗ്ലീഷ് പ്രാവീണ്യത്തില്‍ ഇഷ്ടം തോന്നിയ സാക്ക് വാഹനത്തില്‍ കയറുന്നു.

തുടര്‍ന്ന് ഇരുവരും സംസാരം തുടര്‍ന്നുകൊണ്ട് എടിഎമ്മില്‍ എത്തുന്നു. ഇരുവരും ഹിന്ദിയിലും സംഭാഷണം നടത്തുന്നുണ്ട്. സാക്കിന് നല്ലൊരു ദിനം ആശംസിച്ചാണ് അഷ്‌റഫ് മടങ്ങുന്നത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ ഈ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഓട്ടോക്കാരും ഇംഗ്ലീഷ് സംസാരിക്കുന്ന കേരളം' എന്നാണൊരാള്‍ കുറിച്ചത്. "അയാളുടെ ഉച്ചാരണം ബ്രസീലിയന്‍ ഇംഗ്ലീഷിന് സമാനമാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.