തീക്കൊള്ളികള്‍ മൂക്കില്‍ കൊള്ളിച്ച് ഗിന്നസ് റിക്കാര്‍ഡ് നേടിയപ്പോള്‍
Wednesday, February 21, 2024 1:27 PM IST
ഗിന്നസ് ബുക്കില്‍ നിരവധിപേര്‍ വേറിട്ട രീതിയില്‍ തങ്ങളുടെ പേര് ചേര്‍ക്കാറുണ്ടല്ലൊ. അസാധാരണമായ ചില പ്രകടനങ്ങള്‍ നമ്മളെ ആകെ ഞെട്ടിക്കും. കാരണം അവയില്‍ പലതും ജീവഹാനി സംഭവിക്കാന്‍ ഇടയുള്ള പ്രകടനമായിരിക്കും.

ഇപ്പോഴിതാ തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ടൊരു റിക്കാര്‍ഡ് തീര്‍ത്ത് മാലോകരെ ഞെട്ടിച്ചിരിക്കുകയാണ് ഡെന്‍മാര്‍ക്കുകാരനായ ഒരാള്‍. ഡെന്മാര്‍ക്കില്‍ നിന്നുള്ള പീറ്റര്‍ വോണ്‍ ടാംഗന്‍ ബുസ്‌കോവ് ആണ് ഈ വ്യത്യസ്തമായ റിക്കാര്‍ഡിന് ഉടമ.

ഈ റിക്കാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. 68 തീപ്പെട്ടിക്കൊളികളാണ് പീറ്റര്‍ തന്‍റെ മൂക്കിനുള്ളില്‍ കുത്തിക്കയറ്റിയത്. തനിക്ക് സാമാന്യം വലിയ നാസാരന്ധ്രങ്ങളും വളരെ നീണ്ടുകിടക്കുന്ന ചര്‍മ്മവുമുണ്ട്. അതിനാലാണ് ഈ റിക്കാര്‍ഡ് നേടാന്‍ കഴിഞ്ഞതെന്ന് പീറ്റര്‍ പറയുന്നു.

ഇത്തരമൊരു റിക്കാര്‍ഡ് ആദ്യമായി സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ താന്‍ തൃപ്തനാണെന്ന് ഇദ്ദേഹം പറയുന്നു. ഇദ്ദേഹത്തിന്‍റെ നേട്ടത്തില്‍ നെറ്റിസണും അഭിനന്ദനം അറിയിച്ചു.

നേട്ടം വ്യത്യസ്തമായിരുന്നാലും വായനാക്കാര്‍, പ്രത്യേകിച്ച് കുട്ടികള്‍ ഇത് അനുകരിക്കുന്നത് നന്നല്ല. കാരണം പരിശീലനമില്ലാതെ ഇത്തരം കാര്യങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ജീവന്‍തന്നെ അപകടത്തില്‍ ആയേക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.