മോദിക്കെതിരേ ശബ്ദമുയർത്താൻ കഴിവുള്ള നേതാവാണ് ശശി തരൂർ: പ്രകാശ് രാജ്
മോദിക്കെതിരേ ശബ്ദമുയർത്താൻ കഴിവുള്ള നേതാവാണ് ശശി തരൂർ: പ്രകാശ് രാജ്
Tuesday, April 23, 2024 2:36 AM IST
തിരുവനന്തപുരം: പാർലമെന്‍റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ശബ്ദമുയർത്താൻ കഴിവുള്ള നേതാവാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരെന്നു നടൻ പ്രകാശ് രാജ്.

തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്‍റിൽ മറ്റ് എംപിമാർ നിശബ്ദരായി നിൽക്കുന്പോൾ ശശി തരൂർ മോദിക്കെതിരേ പ്രസംഗിക്കുന്നു.

തനിക്ക് കക്ഷി രാഷ്ട്രീയം ഇല്ലെങ്കിലും തിരുവനന്തപുരം മണ്ഡലത്തിൽ നിന്നു ശശി തരൂർ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിക്ക് രാജാവിന്‍റെ പരിവേഷമാണ്. എതിർ ശബ്ദങ്ങൾ കേൾക്കുന്നത് മോദിക്ക് ഇഷ്ടമല്ല.


തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ രാജാവിന്‍റെ വിദൂഷകൻ മാത്രമാണ്. എൽഡിഎഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രൻ ശക്തനായ നേതാവാണെന്നു കരുതുന്നില്ല.

സംഘപരിവാർ രാഷ്്ട്രീയത്തിനെതിരേയാണ് താൻ നിലകൊള്ളുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന മാർഗമാണ് ഈ തെരഞ്ഞെടുപ്പെന്നും പ്രതീക്ഷയോടെ രാജ്യത്തെ ഉറ്റുനോക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.